Latest NewsInternational

‘ആളുകൾ മോദിയെ ദൈവമായി കണക്കാക്കുന്നു, അവരുടെ ഒന്നാം നമ്പർ തീവ്രവാദിയാണ് ഞാൻ, ഇനി പാകിസ്ഥാനിൽ ‘- സാക്കിർ നായിക്

വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് പാകിസ്ഥാനിലേക്ക്. പാക് സർക്കാരിൻ്റെ ക്ഷണപ്രകാരമാണ് താനും മകനും പാക്കിസ്ഥാനിലേക്ക് പോകുന്നതെന്നാണ് സാക്കിർ നായിക് വ്യക്തമാക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് സാക്കിർ നായിക് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകോപനപരമായ പ്രസംഗങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് ഇന്ത്യ തിരയുന്നയാളാണ് സാക്കിർ നായിക്.

ഒക്‌ടോബർ അഞ്ചിനാണ് മകൻ ഷെയ്ഖ് ഫാറൂഖ് നായിക്കിനൊപ്പം നായിക് പാക്കിസ്ഥാനിലേക്ക് പോകുന്നത്. സന്ദർശന വേളയിൽ, പാകിസ്ഥാനിലെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ നായിക് പൊതു ചർച്ചകൾ സംഘടിപ്പിക്കും. ഇന്ത്യയിലേക്ക് മടങ്ങാനുള്ള തൻ്റെ എല്ലാ സാധ്യതകളും 2019 ൽ അവസാനിച്ചതായി പാകിസ്ഥാൻ യൂട്യൂബർ നാദിർ അലിയുമായുള്ള സംഭാഷണത്തിൽ സാക്കിർ നായിക് പറഞ്ഞു. 2019 ൽ തന്നെ, ഓഗസ്റ്റ് 5 ന്, ഇന്ത്യൻ സർക്കാർ ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്യുകയും പ്രത്യേക പദവി അവസാനിപ്പിക്കുകയും ചെയ്തു.

”ഇന്ത്യയിലേക്ക് മടങ്ങുക എളുപ്പമല്ല, അവിടെ നിന്ന് പുറത്തുകടക്കുക ബുദ്ധിമുട്ടാണ്. അവർ എനിക്കായി ചുവന്ന പരവതാനി വിരിക്കില്ല… അകത്തേക്ക് വരൂ, ജയിലിൽ ഇരിക്കൂ എന്ന് അവർ പറയും… വ്യക്തം, അവർ എന്നെ അറസ്റ്റ് ചെയ്യും, അവരുടെ പട്ടികയിലെ ഒന്നാം നമ്പർ തീവ്രവാദിയാണ് സാക്കിർ നായിക്.” ഇന്ത്യയെക്കുറിച്ച് സാക്കിർ നായിക് പറഞ്ഞു,

ഇന്ത്യയിൽ തനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഒരു ആരോപണം പോലും തെളിയിക്കപ്പെട്ടിട്ടില്ലെന്നും നായിക് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുറഞ്ഞെന്നും സാക്കിർ നായിക് പറഞ്ഞു. അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി, പക്ഷേ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം വളരെ ശക്തമായിരുന്നു, ആളുകൾ മോദിയെ ദൈവമായി കണക്കാക്കാൻ തുടങ്ങി, പക്ഷേ ഇപ്പോൾ അത് കുറഞ്ഞുവരികയാണ്.- മോദിയെക്കുറിച്ച് സാക്കിർ നായിക് പറഞ്ഞു,

shortlink

Related Articles

Post Your Comments

Related Articles


Back to top button