Latest NewsKeralaNews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹര്‍ജികള്‍ കേള്‍ക്കുകയെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടുന്നതിനിതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷന്‍ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്.

Read Also: എഡിജിപിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യം: മന്ത്രി വി ശിവന്‍കുട്ടി

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വനിതാ ജഡ്ജിയുള്‍പ്പെട്ട പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. സജിമോന്‍ പാറയിലിന്റെ ഹര്‍ജിയും ഇനി ഈ ബെഞ്ചായിരിക്കും പരിഗണിക്കുക . വിഷയത്തിന്റെ ഗൗരവം കൂടി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് നേരത്തെ നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പായിച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു ഈ നിര്‍ദേശം. വരുന്ന പത്തിന് സര്‍ക്കാരിന്റെ മറുപടിയ്ക്കായി കേസ് പരിഗണിക്കുക പുതിയ ബെഞ്ചാകും.

ഇതടക്കം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളല്ലാം പുതിയ ബെഞ്ചിന്റെ പരിഗണനയിലേക്ക് വരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളെ അടിസ്ഥാനമായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജിയും ഇതില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങളില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇനി ഈ ഹര്‍ജികളെല്ലാം പ്രത്യേക ബഞ്ചാകും പരിഗണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button