KeralaLatest NewsNews

ജസ്‌നയെ കാണാതായ സ്ഥലത്തും സുഹൃത്തിനെ കുറിച്ചും തങ്ങള്‍ അന്വേഷിച്ചെന്ന് സിബിഐ: ദുരൂഹത വിട്ടൊഴിയാതെ ജസ്‌ന തിരോധാനം

പത്തനംതിട്ട: ജസ്‌ന തിരോധാന കേസില്‍ സിബിഐ കോടതിക്ക് കൂടുതല്‍ വിശദീകരണം നല്‍കി. സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന ജസ്‌നയുടെ അച്ഛന്റെ ഹര്‍ജിക്കെതിരെയാണ് സിബിഐ വിശദീകരണം നല്‍കിയത്. ജസ്‌നയുടെ അച്ഛന്‍ ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സിബിഐ പരിശോധിച്ചതാണെന്നും അടിസ്ഥാന രഹിതമായ മൊഴികള്‍ തള്ളിയതാണെന്നും സിബിഐ സിജെഎം കോടതിയെ അറിയിച്ചു.

Read Also: തൃശൂരില്‍ കാണാതായ യുവതിയും 58കാരനും വനമേഖലയിൽ മരിച്ച നിലയില്‍

ഈ വിശദീകരണം പരിശോധിച്ച് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ജസ്‌നയുടെ അച്ഛന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട കോടതിയെ സമീപിച്ച ജസ്‌നയുടെ നാട്ടുകാരന്‍ രഘുനാഥന്‍ നായരുടെ വാദവും നടന്നു. നിയമപരമായി നില്‍ക്കാത്ത ഹര്‍ജി തളളണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് ഈ മാസം 12 ലേക്ക് മാറ്റി.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം.

തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നതിനോ മതപരിവര്‍ത്തനം നടത്തിയതിനോ തെളിവില്ല. ജസ്‌ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ ജസ്‌നയെ കണ്ടെത്താനായില്ല എന്ന നിഗമനത്തില്‍ സിബിഐ നല്‍കുന്ന വിശദീകരണ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജസ്‌ന ഫോണ്‍ ഫോണ്‍ എടുത്തിരുന്നില്ല. ഇത് മനപ്പൂര്‍വമാണോ? മറന്നതാണോ? ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോണ്‍ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകള്‍ സൂക്ഷ്മ പരിശോധന നടത്തി.

പെണ്‍കുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു.

വിവിധ പരീക്ഷണങ്ങള്‍, വനപ്രദേശങ്ങളില്‍ അടക്കം പരിശോധനകള്‍, അതിനിടെ ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പൊലീസ് പറഞ്ഞെങ്കിലും തെളിവുകള്‍ നിരത്താനോ പെണ്‍കുട്ടിയെ കണ്ടെത്താനോ നാളിതുവരെയും കഴിഞ്ഞിട്ടില്ല. തിരോധാനത്തിന് പിന്നിലെ അന്തര്‍സംസ്ഥാന, രാജ്യാന്തര ബന്ധമടക്കം പരിശോധിച്ച ശേഷം സിബിഐയും മുട്ടുമടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button