Kerala

തങ്കു ബ്രദറിന്റെ വീട്ടില്‍ സോംനാഥ് ഭാരതി; ആം ആദ്മിയില്‍ പൊട്ടിത്തെറി

തൃശൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി വിവാദ സുവിശേഷകന്‍ തങ്കു ബ്രദറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദം സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറിയുണ്ടാക്കി. സാറ ജോസഫ് സോംനാഥ് ഭാരതിയുടെ നീക്കത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി. സാറ ജോസഫിന്റെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള രാജി പാര്‍ട്ടി ദേശീയ നേതൃത്വം അംഗീകരിയ്ക്കുകയും ചെയ്തു.

സാറ ജോസഫിന്റെ നിലപാട് ജനങ്ങളോടുള്ള ബാദ്ധ്യത പരമപ്രധാനമാണെന്നും സംശയം തോന്നുന്ന സമീപനം നേതൃത്വം തന്നെ സ്വീകരിച്ചാല്‍ അംഗീകരിക്കാനാകില്ലെന്നുമാണ്. സോംനാഥ് ഭാരതിയുടെ സന്ദര്‍ശനത്തിനെതിരേ സാറ ജോസഫ് തുറന്നടിച്ചിരുന്നു. വ്യക്തിപരമായ കാര്യത്തിന് വന്നതാകാം സോംനാഥ് ഭാരതി എങ്കിലും, പക്ഷെ അത് തങ്കു ബ്രദര്‍ ആരെന്ന് അറിഞ്ഞുകൊണ്ടുവേണമായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കറ പുരണ്ട കാശിനോടും കറ പുരണ്ട വ്യക്തിത്വങ്ങളോടും കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സോംനാഥ് ഭാരതിയുടെ പല കൂടിക്കാഴ്ചകളും നടന്നത്. സാറ ജോസഫ് നല്‍കുന്ന വിശദീകരണം പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിനുള്ള മിഷന്‍ വിസ്താര്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയുള്ള രാജിയെന്നാണ്. കഴിഞ്ഞ ഒക്ടോബറില്‍ മിഷന്‍ വിസ്താറിന്റെ കാലാവധി അവസാനിച്ചിരുന്നു. സാറ ജോസഫ് അടക്കമുളള നേതാക്കള്‍ ഇതിന് ശേഷം പദവികള്‍ രാജിവെയ്ക്കുന്നതായി ദേശീയ നേതൃത്വത്തെ അറിയിച്ചു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനങ്ങളില്‍ തുടരാനായിരുന്നു. മിഷന്‍ വിസ്താര്‍ എന്നാല്‍ നോമിനേറ്റഡ് ഭാരവാഹികളെ മാറ്റി ജനാധിപത്യപരമായി ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button