Latest NewsIndiaNews

യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍; ഐടി കമ്പനിയില്‍ പ്രൊജക്ട് മാനേജരായ ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ ഹുളിമാവിലെ ഒരു വീട്ടില്‍ സ്യൂട്ട്‌കേസിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 32കാരിയായ ഗൗരി അനില്‍ സാംബേകറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഭര്‍ത്താവ് രാകേഷ് പിടിയിലായി. പുനെയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാകേഷ് ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Read Also: പവിഴപ്പുറ്റുകൾ കാണാനായി 45 സഞ്ചാരികളുമായി മുങ്ങാങ്കുഴിയിട്ടു; അന്തർവാഹിനി തകർന്ന് ആറ് മരണം

രാകേഷ് ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര പൊലീസില്‍ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു പൊലീസ് സ്ഥലത്തെത്തി. ഹുളിമാവ് പൊലീസ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയില്‍ കണ്ടെത്തി. അകത്തുകടന്നപ്പോള്‍ കുളിമുറിയില്‍ സ്യൂട്ട്‌കേസ് കണ്ടെത്തിയെന്ന് പൊലീസ് ഓഫീസറായ സാറ ഫാത്തിമ പറഞ്ഞു. ഫോറന്‍സിക് സംഘം സ്യൂട്ട്‌കേസ് തുറന്നപ്പോള്‍ അതിനുള്ളില്‍ മൃതദേഹമായിരുന്നു.

കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും അറിയാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു. ഗൌരിയുടെ ഭര്‍ത്താവ് രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം രാകേഷ് പുനെയിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല. പ്രതിയെ ചോദ്യംചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. രണ്ട് മാസം മുമ്പാണ് ജോലിക്കായി ബെംഗളൂരുവിലേക്ക് താമസം മാറിയത്. ഐടി കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു രാകേഷ്. ഗൌരി തൊഴില്‍ അന്വേഷണത്തിലായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button