കൊച്ചി: 2025ല്‍ കൊച്ചിയില്‍ ഇതുവരെ നടന്നത് റെക്കോർഡ് ലഹരിവേട്ട. മാര്‍ച്ച് തികയും മുന്‍പ് കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്തത് 642 കേസുകളാണ്. 721 പേരാണ് ഇതുവരെ അറസ്റ്റിലായത്. മൂന്ന് മാസത്തിനുള്ളില്‍ കൊച്ചിയിൽ പിടികൂടിയത് 656.63 ഗ്രാം എംഡിഎംഎയാണ്. 2025 മാര്‍ച്ച് 17 ആകുമ്പോഴേക്കും 133 കിലോഗ്രാം കഞ്ചാവും കൊച്ചിയിൽ പിടികൂടിയിട്ടുണ്ട്. 2024ല്‍ ആകെ റജിസ്റ്റര്‍ ചെയ്ത കേസുകളുടെയും പിടിച്ചെടുത്ത മയക്കുമരുന്നിന്റെയും കണക്കുകള്‍ കൂടി പരിശോധിക്കുമ്പോഴാണ് 2025ൻ്റെ ആദ്യപാദം പിന്നിടുന്നതിന് മുന്‍പേ കൊച്ചിയില്‍ നടന്ന ലഹരിവേട്ടയുടെ യഥാര്‍ഥ ചിത്രം വ്യക്തമാവുക.
Read Also: കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകം : ബന്ധുവായ 12കാരി പിടിയിൽ
2024ല്‍ നാര്‍കോട്ടിക്‌സ് വിഭാഗം പിടിച്ചെടുത്തത് 333.51 കിലോഗ്രാം കഞ്ചാവാണ്. എന്നാല്‍, 2025 മാര്‍ച്ച് 17 ആകുമ്പോഴേക്കും 133 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് വേട്ട ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ 2025ല്‍ മൊത്തം പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ അളവ് 2024ല്‍ പിടിച്ചെടുത്തതിന്റെ ഇരട്ടിയാകുമെന്ന് വേണം വിലയിരുത്താൻ. റജിസ്റ്റര്‍ ചെയ്തത് 2475 കേസുകളാണ്, 2793 പേരെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം മാര്‍ച്ച് പകുതിയാകുമ്പോഴേക്കും അത് യഥാക്രമം 642ഉം 721 ഉം ആണ്. കൊച്ചിയെ ലഹരി പിടിമുറുക്കുന്നതിൻ്റെ ഞെട്ടിക്കുന്ന താരതമ്യമാണ് ഈ കണക്കുകള്‍.
Leave a Comment