കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തില്‍ മെറ്റയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലും പൊലീസും പരിശോധിച്ചിരുന്നു. പ്രതികള്‍ ഷഹബാസിന് അയച്ച പല മെസ്സേജുകളും ഡിലീറ്റ് ചെയ്തതായി പരിശോധനയില്‍ കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Read Also: തൃശൂരിലും റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം: ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു സാമൂഹ്യ വിരുദ്ധർ
ഇതോടെ കൂടുതല്‍ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായേക്കും. മുതിര്‍ന്നവര്‍ക്ക് കേസില്‍ നിലവില്‍ പങ്കില്ല എന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തത ഉണ്ടാകും. നിലവില്‍ ആറ് പേരാണ് ജുവനൈല്‍ ഹോമില്‍ ഉള്ളത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്.
ഹമ്മദ് ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പ്രതികള്‍ കൊലവിളി നടത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാല്‍ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച് മര്‍ദിക്കുമെന്നും പ്രതികളായ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അബദ്ധത്തില്‍ അടിയേറ്റാണ് മുഹമ്മദ് ഷഹബാസ് മരിച്ചതെന്ന വാദം ഇനി നിലനില്‍ക്കില്ല.
മുഹമ്മദ് ഷഹബാസിന്റെ സുഹൃത്തുക്കളും പ്രതികളായ വിദ്യാര്‍ത്ഥികളും മുമ്പും പരസ്പരം ഏറ്റുമുട്ടാന്‍ വെല്ലുവിളിച്ചു. ഇതിനിടയിലാണ് മുഹമ്മദ് ഷഹബാസിനെ നേരിട്ട് കണ്ടാല്‍ കൊലപ്പെടുത്തുമെന്നും നഞ്ചക്ക് ഉപയോഗിച്ച് മര്‍ദ്ദിക്കും എന്നും പ്രതികള്‍ കൊലവിളി നടത്തിയത്. പ്രതികളായ ആറ് വിദ്യാര്‍ഥികളും വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലാണ് ഉള്ളത്.
Leave a Comment