
പാലക്കാട് : രേഖകളില്ലാതെ ട്രെയിനിൽ നിന്ന് കടത്തികൊണ്ടു പണം പിടികൂടി. 18,46000 രൂപയുമായി തമിഴ്‌നാട് സ്വദേശിയായ യുവാവ് പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. തമിഴ്‌നാട് തിരുനെൽവേലി പുളിയാൻ കുടി ജിന്ന നഗറിൽ താമസിക്കുന്ന മുഹമ്മദ് അബ്ദുള് റഹിമാൻ(28) ആണ്. വിദേശ കറൻസി വ്യാപാരത്തിൻ്റെ ഇടനിലക്കാരനായ യുവാവ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പണവുമായി പോകുന്നതിനിടെയാണ് പാലക്കാട് വെച്ച് പിടിയിലായത്.
Read Also: അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്: വ്യാപാര യുദ്ധം ആരംഭിച്ചു
പോലീസിൻ്റെ പരിശോധന ഭയന്ന് തുണികൊണ്ട് നിർമ്മിച്ച പ്രത്യേക ബെൽറ്റിനുള്ളിൽ പണം നിറച്ച് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ട്രെയിനിൻ്റെ ടോയ്‌ലെറ്റിൽ ഒളിച്ചാണ് യാത്ര ചെയ്തത്. ട്രെയിനിൻ്റെ ടോയ്‌ലറ്റുകൾ തുറന്ന് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത പണവും പ്രതിയും തുടരന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ സ്ഥാപനത്തിന് കൈമാറി.
പാലക്കാട് ആർപിഎഫ് കമാന് ഡൻ്റ് നവീൻ പ്രസാദിൻ്റെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐ ബിനോയ് കുര്യൻ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, സജി അഗസ്റ്റിൻ, ഹെഡ്കോൺ സ്റ്റബിൾ വിജേഷ്, കോൺസ്റ്റബിൾമാരായ പ്രവീൺ, ശ്രീജിത്ത് സ്റ്റോറിൻ്റെ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Post Your Comments