കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പില്‍ ഇ ഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഇയാള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്ന കടവന്ത്രയിലെ സോഷ്യല്‍ ബി വെന്‍ഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടക്കുന്നത്. വാറണ്ടുമായി ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നതിനാല്‍ ഇവിടെ നിന്നും ഇഡി പിന്‍വാങ്ങി. കടവന്ത്രയിലെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ ഉണ്ടെന്നും പരിശോധന പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Read Also: കുടുംബ വഴക്ക് കൊടിയ വൈരാഗ്യമായി : അച്ഛൻ്റെ പരാതിയിൽ തെലുങ്ക് നടൻ മഞ്ചു മനോജ് അറസ്റ്റിൽ
സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
അതേസമയം, കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആനന്ദ കുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ ദേശിയ എന്‍ജിയോ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്.
Leave a Comment