ആലപ്പുഴ: പുന്നപ്രയില്‍ മാതാവിന്റെ ആണ്‍ സുഹൃത്തിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കിരണിന്റെ നീക്കങ്ങള്‍ സംശയം തോന്നാത്ത രീതിയിയില്‍. കൊല്ലപ്പെട്ട ദിനേശിന്റെ മൃതദേഹം കണ്ടെത്തിയവരുടെ കൂട്ടത്തില്‍ പ്രതി കിരണും മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലും ശവസംസ്‌കാര ചടങ്ങുകളിലും മുന്‍നിരയില്‍ കിരണ്‍ ഉണ്ടായിരുന്നു.
Read Also: സി എസ് ആർ തട്ടിപ്പ് : അനന്തുകൃഷ്ണനെ റിമാന്‍ഡ് ചെയ്തു
മരണപ്പെട്ടയാള്‍ പാവമായിരുന്നു എന്ന് നാട്ടുകാരോട് പ്രതി കിരണ്‍ പറഞ്ഞിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു കിരണിന്റെ പെരുമാറ്റം. അമ്മയുമായുള്ള ബന്ധമാണ് കൊപാതകത്തിന് പിന്നിലുള്ള പക. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ദിനേശിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ കിരണിനൊപ്പം അച്ഛന്‍ കുഞ്ഞുമോനും പങ്കുണ്ട്. വീട്ടില്‍ വൈദ്യുതാഘാതം ഏല്‍ക്കാന്‍ കെണിയൊരുക്കിയായിരുന്നു കൊലപാതകം.മരിച്ച ശേഷം പാടത്ത് കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വീടിന്റെ പിന്‍ഭാഗത്ത് വൈദ്യുതാഘാതം ഏല്‍ക്കാത്തക്ക രീതിയില്‍ വയര്‍ ഘടിപ്പിക്കുകയായിരുന്നു. കൊലപാതക ശേഷം കിരണ്‍ അമ്മയെയും അറിയിച്ചു. പിന്നീട് മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. കിരണ്‍ന്റെ അയല്‍വാസി കൂടെയാണ് കൊല്ലപ്പെട്ട ദിനേശന്‍. മാതാവിന് ആണ്‍സുഹൃത്തുമായി അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ദിനേശന്‍ വീട്ടിലെത്തുന്ന സമയത്ത് വൈദ്യുതാഘേതമേല്‍പ്പിക്കാന്‍ കെണിയൊരുക്കിയത്. വീട്ടിലെത്തിയ ദിനേശന്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാനായി വീണ്ടും വൈദ്യുതാഘാതമേല്‍പ്പിച്ചു. കിരണ്‍ ഇലക്ട്രീഷ്യന്‍ കൂടിയായിരുന്നു.
കൊലപാതക ശേഷം പിതാവുമായി ചേര്‍ന്ന് കിരണ്‍ പാടശേഖരത്ത് ദിനേശന്റെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാല്‍ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്.
Post Your Comments