തന്റെ സല്‍പ്പേരിന് കളങ്കം വരുത്തി, 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണം : ബിജെപി നേതാവിന്റെ പരാതിയിൽ ശശി തരൂരിന് സമന്‍സ്

കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും.

ന്യൂഡല്‍ഹി: തന്റെ സല്‍പ്പേരിന് കളങ്കം വരുത്തി എന്നാരോപിച്ചു ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ തരൂരിന് സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും. അപകീര്‍ത്തി പരമായ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുകയും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

2024 ഏപ്രിലില്‍ വിവിധ പൊതുവേദികളില്‍ ശശി തരൂര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്നും അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരിക്കേല്‍പ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖരന്‍ മാനനഷ്ടക്കേസിൽ ചൂണ്ടിക്കാണിക്കുന്നു.

Share
Leave a Comment