Latest NewsNewsIndia

നീറ്റ് ക്രമക്കേട്:ഒരാള്‍ അറസ്റ്റില്‍, മുഖ്യ പ്രതി നേപ്പാളിലേയ്ക്ക് കടന്നു,ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡില്‍ നിന്ന്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖിയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ നിന്നാണ് ചോദ്യപ്പേപര്‍ ചോര്‍ന്നതെന്നാണ് വിവരം. അതിനിടെ, നീറ്റ് ചോദ്യപേപ്പറിന് വിലയിട്ടത് 40 ലക്ഷമാണെന്ന മൊഴി പുറത്തുവന്നു. അറസ്റ്റിലായ വിദ്യാര്‍ത്ഥി ആയുഷിന്റെ പിതാവാണ് മൊഴി നല്‍കിയത്. ഇടനിലക്കാരന്‍ സിങ്കന്ദര്‍ പ്രസാദാണ് പണം ആവശ്യപ്പെട്ടതെന്നും പരീക്ഷ പാസായാല്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യമെന്നും മൊഴിയില്‍ പറയുന്നു.

Read Also: അടല്‍ സേതുവില്‍ വിള്ളല്‍ സംഭവിച്ചുവെന്നത് കുപ്രചരണം, പുറത്ത് വന്ന ചിത്രം അപ്രോച്ച്‌ റോഡിന്റേത്: ദേവേന്ദ്ര ഫഡ്നാവിസ്

അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ബീഹാര്‍ പൊലീസ്. കേസിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി തെരച്ചില്‍ പൊലീസ് തുടരുകയാണ്. ഇയാളുടെ മകന്‍ നിലവില്‍ ബീഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button