Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ആലുവയിലെ കുട്ടിയുടെ നഷ്ടപരിഹാരത്തുകയും കയ്യിട്ടു വാരിയോ? 1.20 ലക്ഷം കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെന്ന് ആരോപണം

ആലുവ : ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാര തുകയിൽനിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം. മാതൃഭൂമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവും ഭർത്താവും പല ആവശ്യങ്ങൾ പറഞ്ഞ് തുക കൈപ്പറ്റിയതായാണ് ആരോപണം. പണം തട്ടിയെടുത്ത വിവരം ഒരു മാസം മുൻപ് കുട്ടിയുടെ വീട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിയായി പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നൽകി. ബാക്കി തുക ഡിസംബർ 20-നകം കൊടുക്കാമെന്ന് അറിയിച്ച് വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകുകയും ചെയ്തു. കുട്ടിയെ കാണാതായപ്പോൾ മുതൽ കുടുംബത്തെ സഹായിക്കാൻ നിന്നവരാണ് ആരോപണ വിധേയർ. ജീർണാവസ്ഥയിലുള്ള വീട്ടിൽനിന്ന് ബിഹാറി കുടുംബത്തെ അൻവർ സാദത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ നല്ലൊരു വാടകവീട്ടിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ വാടക ഉൾപ്പെടെ നൽകുന്നത് എം.എൽ.എ.യാണ്.

വീടുമാറ്റത്തിനായി അഡ്വാൻസ് നൽകാനെന്ന പേരിൽ 20,000 രൂപ കോൺഗ്രസ് നേതാവും ഭർത്താവും ആദ്യം വാങ്ങിയെടുത്തെന്നാണ് ആരോപണം. ഗൃഹോപകരണങ്ങൾ വാങ്ങാനെന്ന പേരിലാണ് പിന്നീട് തുക വാങ്ങിയത്. എന്നാൽ, ജനകീയ കമ്മിറ്റി പ്രവർത്തകർ തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കുടുംബത്തിന് സൗജന്യമായി ഗൃഹോപകരണങ്ങൾ വാങ്ങി നൽകിയിരുന്നു. വീട്ടിലേക്കുള്ള ഫാനും മറ്റും ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റും നൽകി. ഇതിന്റെ പേരിലും പണം തട്ടിയെന്ന് ആക്ഷേപമുണ്ട്.

സംഭവം വിവാദമായതോടെ പണം വായ്പയായി വാങ്ങിയെന്നാണ് കോൺഗ്രസ് നേതാവും ഭർത്താവും അറിയിച്ചത്. തുടർന്ന് പണം തിരികെ നൽകാമെന്ന് അറിയിക്കുകയായിരുന്നു. പണം നഷ്ടമായ വിവരം അറിഞ്ഞയുടനെ പോലീസിൽ പരാതി കൊടുക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നതായി സി.പി.എം. ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button