Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഇതാണോ സമത്വം?: ദേശാഭിമാനിയോട് ചോദ്യവുമായി ചിറ്റയം ഗോപകുമാർ, പേര് വരെ ഒഴിവാക്കി !

തിരുവനന്തപുരം: സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിനെതിരെ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ നടന്ന പുഷ്പാര്‍ച്ചനയുടെ വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയതിനെതിരെയാണ് അദ്ദേഹം വിമര്ശനമുന്നയിച്ചിരിക്കുന്നത്. സി.പി.ഐ പ്രതിനിധിയായതിനാലാണോ തന്റെ പേര് ഒഴിവാക്കിയതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.

Also Read:രാഷ്ട്രപതി, പ്രധാനമന്ത്രി പദവികളിലേക്ക് വരെ അവരെ എത്തിച്ചത് സംഘപ്രവർത്തനമാണ്, ബിജെപി വിരുദ്ധർ അത് തുടരുക: കെപി സുകുമാരൻ

‘ഇത് ഏപ്രില്‍ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാര്‍ത്തയുമാണ്. ഏപ്രില്‍ 14 ന് അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാര്‍ച്ചന നടത്തിയത്. പക്ഷെ, ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി. ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം ? ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?’, ചിറ്റയം ഗോപകുമാര്‍ ചോദിച്ചു.

അംബേദ്കറുടെ 131ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്നായിരുന്നു നിയമസഭയിൽ പുഷ്പാര്‍ച്ചന നടത്തിയത്. എന്നാൽ, ഇതുസംബന്ധിച്ച ദേശാഭിമാനി നല്‍കിയ വാര്‍ത്തയില്‍ കെ രാധാകൃഷ്ണന്റെയും വി ശിവന്‍കുട്ടിയുടെയും പേരുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗോപകുമാറിന്റെ പേരോ ചിത്രമോ പത്രം നൽകിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button