മലപ്പുറം: വളാഞ്ചേരിക്കടുത്ത് പച്ചീരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ചത് പാർട്ടി അറിവോടെയല്ലെന്ന് സിപിഎം. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ പോസ്റ്റിലായിരുന്നു ബോര്‍ഡ് വച്ചത്.
‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്‍റെ ദൈവം’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടെയുള്ള ഫ്ലക്സ് ബോര്‍ഡ്. ക്ഷേത്രത്തിനു മുന്നില്‍ ബോര്‍ഡ് വച്ചതിനെതിരെ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ രംഗത്തെത്തിയതോടെ ബോര്‍ഡ് അവിടെനിന്നും മാറ്റി തൊട്ടടുത്ത് സ്ഥാപിച്ചു. ബോര്‍ഡ് വച്ചതും പിന്നീട് മാറ്റി സ്ഥാപിച്ചതും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ക്ഷേത്രം കമ്മറ്റി ഭാരവാഹികളുടെ ആരോപണം.
Read Also: മരുന്നുകൾ നിരോധിച്ചു: നിരോധിച്ച മരുന്നുകളുടെ പട്ടിക കാണാം
എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെയല്ല ബോര്‍ഡ് വച്ചതെന്നാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ വിശദീകരണം. അതേസമയം നിരവധി ട്രോളുകളുമാണ് ഫ്‌ളക്‌സിനെതിരെ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയത്. കൂടാതെ സംഭവത്തെ പ്രതികൂലിച്ച് വി.ടി ബൽറാമാടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ രംഗത്ത് എത്തി.
Post Your Comments