ന്യൂഡൽഹി: മ്യൂച്വൽ ഫണ്ട് മാതൃകയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനും സാധാരണക്കാരെ കഥാപാത്രത്തിലേക്ക് ആകർഷിക്കനുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഭാരത് ബോണ്ട് ഇടിഎഫിന്റെ രണ്ടാം ഘട്ടത്തിലൂടെ സർക്കാരിന് ലഭിച്ചത് 10992 കോടി രൂപ. 3000 കോടിയുടെ സമാഹരണമായിരുന്നു കേന്ദ്രത്തിന്റെ ലക്‌ഷ്യം.
ആവശ്യക്കാരുടെ എണ്ണം ഉയർന്നാൽ ഗ്രീൻ ഷൂ ഓപ്‌ഷനിലൂടെ കൂടുതൽ ബോണ്ടുകൾ ഇറക്കാമെന്നു വ്യവസ്ഥയുണ്ട്. ഇതുപ്രകാരമാണ് ബാക്കി തുക സമാഹരിച്ചത്. അതേസമയം ഡിസംബറിൽ സംഘടിപ്പിച്ച ആദ്യ ഘട്ടത്തിൽ സർക്കാർ 12400 കോടി രൂപ സമാഹരിച്ചിരുന്നു.
Post Your Comments