Latest NewsNewsIndia

ഗായിക ഹര്‍ഷിത ദഹി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെപ്പറ്റിയുള്ള വെളിപ്പെടുത്തലുമായി സഹോദരി

ചണ്ഡീഗഡ്: ഹരിയാനയിൽ 22കാരിയായ ഗായിക ഹര്‍ഷിത ദഹി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി. കൊലപാതകമുള്‍പ്പടെ വിവിധ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലതയുടെ ഭര്‍ത്താവ് ദിനേഷ് ആണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് സഹോദരി ലത പറയുന്നത്. ഇവരുടെ ഭർത്താവ് ദിനേശ് ഇപ്പോൾ തീഹാർ ജയിലിലാണ്. മാതാവിന്‍റെ കൊലപാതകത്തിന്‍റെ ദൃക്സാക്ഷിയായിരുന്നു ഹര്‍ഷിതയെന്നും 2004 -ൽ തന്റെ ഭർത്താവ് ഇവരെ ബലാത്സംഗം ചെയ്തതായും ലത പോലീസിനോട് പറഞ്ഞു.

എന്നാൽ തനിക്ക് പ്രാദേശിക സംഗീത വ്യവസായത്തില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പറയുന്ന ഹര്‍ഷിതയുടെ വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലതയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പാനിപ്പത്തിലെ ഒരു ഗ്രാമത്തില്‍ പരിപാടിയില്‍ പെങ്കടുത്തശേഷം ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നതിനിടെ ഹര്ഷിതക്കു വെടിയേൽക്കുകയായിരുന്നു. ഹര്‍ഷിതയുടെ കാര്‍ മറ്റൊരു കാറിലെത്തിയ അജ്ഞാതരായ രണ്ടംഗ സംഘം തടയുകയും ഡ്രൈവറോഡും ഹര്‍ഷിതയോടും കാറില്‍ നിങ്ങാന്‍ ആവശ്യെപ്പടുകയും ചെയ്തതായി പൊലീസ് പറയുന്നു.

ഹര്‍ഷിത കാറില്‍ നിന്നിറങ്ങുന്നതിനു മുമ്പ് തന്നെ അജ്ഞാതര്‍ ഗായികക്കു നേരെ ഏഴു തവണ വെടിയുതിര്‍ത്തു. ആറ്റെണ്ണം ഗായികയുടെ കഴുത്തിലും നെറ്റിയിലുമായി ഏല്‍ക്കുകയും ഉടന്‍ തന്നെ മരിക്കുകയുമായിരുന്നു. ആക്രമികള്‍ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ലതയുടെ ഭർത്താവ് ദിനേഷിനെ ജയിലിൽ നിന്ന് ചോദ്യം ചെയ്യാൻ വിട്ടു കിട്ടാൻ അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button