Kerala

ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകള്‍ നിരീക്ഷിക്കണമെന്ന് സി.പി.എമ്മിന്റെ പാര്‍ട്ടി കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരുടെയും വകുപ്പുകള്‍ നിരീക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഘടകകക്ഷികളുടെ വകുപ്പുകളില്‍ സി.പി.എം ഇടപെടുന്നു എന്ന ആക്ഷേപം ശക്തമായിരിക്കുന്നതിനിടേയാണ് പുതിയ നീക്കം. എല്‍.ഡി.എഫ് എന്ന നിലയില്‍ എല്ലാ വകുപ്പുകളിലും പരിശോധന നടത്തണമെന്നും സി.പി.എം സംസ്ഥാന സമിതി തയ്യാറാക്കിയ പാര്‍ട്ടി കത്തില്‍ പറയുന്നു. ആറുമാസത്തിലൊരിക്കല്‍ എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തണം. സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പ് ഭൂപ്രശ്‌നത്തിലും പട്ടയപ്രശ്‌നത്തിലും നടപടികള്‍ ത്വരിതഗതിയിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനത്തിനു വഴിതെളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം കത്ത് പുറത്തുവന്നിരിക്കുന്നത്. മാസത്തിലൊരിക്കല്‍ സി.പി.എം സംസ്ഥാന സമിതി ചേര്‍ന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

shortlink

Post Your Comments


Back to top button