India

300 വര്‍ഷം പഴക്കമുള്ള ഖുര്‍-ആന്‍ ഹിന്ദു കുടുംബം പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നു

കപൂര്‍ത്തല (പഞ്ചാബ്) ● പഞ്ചാബിലെ കപൂര്‍ത്തലയില്‍ താമസിക്കുന്ന ഹിന്ദു കുടുംബം 300 വര്‍ഷത്തിലേറെ പഴക്കമുള്ള പരിശുദ്ധ ഖുര്‍-ആന്‍ പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നു.മൊഹബത്ത്‌നഗര്‍ സ്വദേശിയായ സഞ്ജീവ് കുമാര്‍ സൂദ് ആണ് ഈ അപൂര്‍വ്വ ഖുര്‍ ആന്‍ എല്ലാ പവിത്രതയോടെയും കാത്ത് സൂക്ഷിക്കുന്നത്.

smallest-holy-quram

ഈ അപൂര്‍വ ഖുര്‍-ആനിന് ഒരു ബിസ്കറ്റിന്റെ വലിപ്പം മാത്രമേയുള്ളൂ. 2.5 സെന്റീമീറ്റര്‍ നീളവും 2 സെന്റീമീറ്റര്‍ വീതിയുമുള്ള ഖുര്‍-ആനിന് 1 സെന്റീമീറ്റര്‍ ആണ് കനം. എട്ടുവചനങ്ങള്‍ വീതമുള്ള 385 പേജുകളാണ് ഈ വിശുദ്ധ ഗ്രന്ഥത്തിനുള്ളത്. 300 വര്‍ഷത്തെ പഴക്കമാണ് ഗ്രന്ഥത്തിന് കുടുംബം അവകാശപ്പെടുന്നത്.

Khur an

ഗണിതശാസ്ത്ര അദ്ധ്യാപകനായ മുത്തശ്ശന് സമ്മാനമായി ലഭിച്ചതായിരുന്നു ഈ അപൂര്‍വ്വ ഖുര്‍ ആന്‍. ഒരു സ്റ്റീല്‍ പെട്ടിയിലാണിത് സൂക്ഷിച്ചിരുന്നത്. ഇത് വായിക്കാന്‍ ഒരു ലെന്‍സുമുണ്ടായിരുന്നു. എന്നാല്‍ ലെന്‍സ് പിന്നീട് ഉടഞ്ഞുപോയെന്നും സഞ്ജീവ് കുമാര്‍ പറയുന്നു.

ദുബായില്‍ നിന്നൊരു ഷെയ്ഖ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടും ഈ അപൂര്‍വ വിശുദ്ധ ഗ്രന്ഥം കൈമാറാന്‍ സഞ്ജീവിന്റെ കുടുംബം തയ്യാറായില്ല. ഷെയ്ഖാണ് ഖുര്‍ ആന്‍ പച്ച നിറമുള്ള തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കാന്‍ പറഞ്ഞത്. അന്ന് മുതല്‍ പച്ച നിറമുള്ള തുണിയില്‍ പൊതിഞ്ഞാണ് ഖുര്‍ ആന്‍ സൂക്ഷിക്കുന്നത്.

shortlink

Post Your Comments


Back to top button