Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralKeralaLatest NewsMollywoodNEWS

ഉരുട്ടുന്ന ബാ​ഗ് തലയിൽ വച്ചോ, ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെയോ അല്ല നടന്നത്, സുരേഷ് ​ഗോപി നടന്നത് ജനങ്ങൾക്കായി: വിവേക്

ആന നടക്കും, അത് കണ്ട് ചാവാലികൾ ഓരിയിടും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ നീതിക്ക് വേണ്ടി സുരേഷ് ​ഗോപി നയിച്ച പദയാത്രയെ വിമർശിച്ചവർക്ക് ചുട്ട മറുപടി നൽകി വിവേക് ​ഗോപൻ. സ്വയം നേതാവായ ചിലർ നിക്ഷേപകരുടെ നെഞ്ചത്ത് കയറി കൃഷി ഇറക്കി അവരുടെ കരുതൽ ധനത്തെ കട്ടുമുടിച്ചു.

തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങൾ ആക്കി ഈ പാവങ്ങളെ മാറ്റി..ഫലമോ രോഗാതുരതയിൽ വലിഞ്ഞു ചികിത്സ പോലും ലഭിക്കാതെ മരണപ്പെടേണ്ടി വന്നവരായി, മകളുടെ വിവാഹം ആഗ്രഹിച്ച രീതിയിൽ നടത്താൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കേണ്ടി വന്നവരായി ഒക്കെ അവർ മാറി.

അവരുടെ നിര നീണ്ടപ്പോൾ, പൊരിവെയിലിൽ അണിനിരന്നപ്പോൾ അവരുടെ ആ വേദന കേൾക്കുവാൻ വന്ന ഒരു ജനസേവകൻ ഉണ്ട്..സുരേഷ് ഗോപി. സഹകാരികൾക്ക് വേണ്ടി നടത്തി സഹകാരി സംരക്ഷണ യാത്ര,ഈ അവകാശ സംരക്ഷണയാത്രയുടെ സദുദ്ദേശത്തിൽ സഹകാരികൾക്കോ ജനങ്ങൾക്കോ ലവലേശം സംശയമില്ലെന്നിരിക്കെ അവകാശ സംരക്ഷണ കവല പ്രസംഗികൾക്ക് കോമാളിത്തരം ആയി ഇത് തോന്നി, സ്വാഭാവികം,പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടത് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ് എന്നാണ് വിവേക് എഴുതിയത്.

കുറിപ്പ് വായിക്കാം

ഒരു ആയുസ്സ് മുഴുവൻ ചോര നീരാക്കി കൂട്ടിവെച്ച സമ്പാദ്യം പാഴായി പോകാതെ ഒരു കരുതൽ എന്ന നിലയിലാണ് അവർ ഓരോരുത്തരും കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്.

ആ കൂട്ടിവെച്ച കരുതൽ ധനത്തെ അവർ തങ്ങളുടെ സ്വപ്നങ്ങൾ എന്നും പ്രതീക്ഷകൾ ഒന്നും വിളിച്ചു..വിശ്വസിച്ചു. എന്നാൽ പാടത്ത് പണിയെടുക്കാതെ വരമ്പത്തുപോലും ഒന്ന് എത്തി നോക്കാതെ കർഷകരെന്ന് സ്വയം വിളിച്ച ചിലർ,ഒരു ഉള്ളിത്തൊലി പോലും ചുമക്കാതെ തൊഴിലാളി എന്ന സ്വയം വിളിച്ച ചിലർ,സ്വയം നേതാവായ ചിലർ നിക്ഷേപകരുടെ നെഞ്ചത്ത് കയറി കൃഷി ഇറക്കി അവരുടെ കരുതൽ ധനത്തെ കട്ടുമുടിച്ചു.

തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങൾ ആക്കി ഈ പാവങ്ങളെ മാറ്റി..ഫലമോ രോഗാതുരതയിൽ വലിഞ്ഞു ചികിത്സ പോലും ലഭിക്കാതെ മരണപ്പെടേണ്ടി വന്നവരായി, മകളുടെ വിവാഹം ആഗ്രഹിച്ച രീതിയിൽ നടത്താൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കേണ്ടി വന്നവരായി ഒക്കെ അവർ മാറി..അവരുടെ നിര നീണ്ടപ്പോൾ, പൊരിവെയിലിൽ അണിനിരന്നപ്പോൾ അവരുടെ ആ വേദന കേൾക്കുവാൻ വന്ന ഒരു ജനസേവകൻ ഉണ്ട്..സുരേഷ് ഗോപി.

സഹകാരികൾക്ക് വേണ്ടി നടത്തി സഹകാരി സംരക്ഷണ യാത്ര, ഈ അവകാശ സംരക്ഷണയാത്രയുടെ സദുദ്ദേശത്തിൽ സഹകാരികൾക്കോ ജനങ്ങൾക്കോ ലവലേശം സംശയമില്ലെന്നിരിക്കെ അവകാശ സംരക്ഷണ കവല പ്രസംഗികൾക്ക് കോമാളിത്തരം ആയി ഇത് തോന്നി.

സ്വാഭാവികം.. പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടത് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്, മറിച്ച് മഞ്ഞ കുറ്റിയും പേറി ജനങ്ങളുടെ അടുക്കള തോണ്ടാനോ, ശാന്തമായ കാശ്മീരിൽ ശാന്തിയോടെ പിക്നിക്ക് നടത്തി ശാന്തി ആസ്വദിക്കാനോ, ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുമന്നു “തൊഴിലാളി പ്രശ്നം” പഠിക്കാനോ ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല.

ചുരുക്കത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന് അഭിനയം സിനിമയിൽ മാത്രമായിരുന്നു… നിങ്ങളെപ്പോലെ പൊതുനിരത്തിൽ അഭിനയിച്ച കീശ വീർപ്പിക്കേണ്ട ഗതികേട് അദ്ദേഹത്തിന് ഇല്ലല്ലോ..അതുകൊണ്ട് ഒന്നോർക്കുക ആന നടക്കും…അത് കണ്ട് ചാവാലികൾ ഓരിയിടും… ആനയുണ്ടോ നിൽക്കുന്നു… അല്ലേ?നന്ദി

shortlink

Related Articles

Post Your Comments


Back to top button