റായ്പുര്‍: നടി അലംകൃത സാഹെയുടെ വീട്ടിൽ മോഷണം. പട്ടാപകൽ ഛത്തീസ്ഗഢിലെ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ കത്തി ചൂണ്ടിക്കാട്ടി നടിയെ ബന്ദിയാക്കിയതിനു ശേഷമായിരുന്നു മോഷണം. അലംകൃതയുടെ പക്കൽ നിന്നും ആറ് ലക്ഷം രൂപ കവർന്നതായാണ് റിപ്പോർട്ട്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. കുതറിയോടി മുറിയില്‍ കയറി അലംകൃത വാതിലടച്ചുവെങ്കിലും, സംഘത്തിലെ രണ്ടുപേര്‍ ബാല്‍ക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് പ്രവേശിച്ചു. വീണ്ടും കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ അലംകൃത കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് നൽകുകയായിരുന്നു. കൂട്ടത്തിലൊരാള്‍ നടിയുടെ എടിഎം കാര്‍ഡ് എടുത്തുകൊണ്ടുപോയി 5000 രൂപ പിന്‍വലിക്കുകയും ചെയ്തു.
നഗരത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അലംകൃത താമസിക്കാനെത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രണ്ട് ദിവസങ്ങളായി അവര്‍ ദൂരയാത്ര പോയിരിക്കുകയായിരുന്നു.
മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.
Post Your Comments