മിന്നല്‍ മുരളി എന്ന വന്‍ വിജയ ചിത്രത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ടൊവിനോ ചിത്രമാണ് നാരദന്‍. മായാനദിക്ക് ശേഷം ആഷിഖ് അബു- ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ കുറിച്ചാണ് പറയുന്നത്. ഇപ്പോൾ, നടന്‍ എന്ന നിലയില്‍ താന്‍ നാരദന്‍ എന്ന സിനിമയില്‍ വളരെ തൃപ്തനാണെന്ന് പറയുകയാണ് ടൊവിനോ തോമസ് ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ. സാധാരണ പോലെ ഡയലോഗുകള്‍ പറയുന്നതിന് അപ്പുറത്തേക്ക് ചിത്രത്തില്‍ പെര്‍ഫോമന്‍സ് ചെയ്യാനുള്ള ഒരു സ്‌പേസ് കൂടി ഉണ്ടായിരുന്നു എന്നാണ് ടൊവിനോ പറയുന്നത്.
ടൊവിനോയുടെ വാക്കുകൾ:
നടന്‍ എന്ന നിലയില്‍ ഞാന്‍ വളരെ തൃപ്തനായ ഒരു സിനിമയാണ് നാരദന്‍. വെറുതെ ഇരുന്ന് ഡയലോഗ് പറയുന്നതിന് അപ്പുറത്തേക്ക് നാരദനില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് കൂടി ഉണ്ടായിരുന്നു. അത് ഒരിക്കലും നിലവിലുള്ള മാധ്യമപ്രവര്‍ത്തകരുമായി സാമ്യം തോന്നാനും പാടില്ല എന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ കൂടുതല്‍ പ്രയത്‌നിച്ചിട്ടുണ്ട്. അതിന്റെ പ്രൊസസും വളരെ രസകരമായിരുന്നു.
സാധാരണ ഞാന്‍ ഡയലോഗുകള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞ് പഠിക്കാറില്ല. കാണാതെ പഠിച്ചാല്‍ അത് മെക്കാനിക്കല്‍ ആകുമോ എന്ന പേടി കൊണ്ടായിരുന്നു അത്. പക്ഷെ നാരദനില്‍ പെര്‍ഫോമന്‍സാണല്ലോ. അത് ഒരിക്കലും സെറ്റിലെത്തി ഇംപ്രവൈസ് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് നാരദന്റെ കാര്യത്തില്‍ ഡയലോഗുകള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞ് പഠിച്ചാണ് ഞാന്‍ സെറ്റിലേക്ക് ചെന്നിട്ടുള്ളത്.’
Post Your Comments