BollywoodCinemaGeneralNEWS

സംവിധായകന്‍ ഇംത്യാസ് അലി മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി ബോബി ഡിയോള്‍

താരമൂലുമില്ലാത്തവര്‍ക്ക് ബോളിവുഡില്‍ അവസരങ്ങള്‍ നഷ്ടപ്പെടുക സ്വാഭാവികം. അഭിനയ ലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയും ഡിജെയിലൂടെ തിരിച്ചു വരുകയും ചെയ്ത ബോബി ഡിയോള്‍ തന്റെ ജീവിതത്തിലെ ചില വേദനിപ്പിച്ച അനുഭവങ്ങള്‍ തുറന്നു പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ നിശാ ക്ലബ്ബില്‍ ഡിജെ നടത്തിയ ബോബിക്ക് കയ്പ്പേറിയ അനുഭവമാണുണ്ടായത്. ഡിജെയില്‍ ഉടനീളം സ്വന്തം സിനിമയിലെ ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയത് സന്ദര്‍ശകരെ രോക്ഷാകുലരാക്കി. തുടര്‍ന്ന് ആളുകള്‍ അധികൃതരോട് വഴക്കുണ്ടാക്കുകയും പണം മടക്കി ചോദിക്കുകയും ചെയ്തു. ഈ സംഭവം ബോബിയുടെ ജീവിതത്തില്‍ ചെറിയ ആഘാതമല്ല ഉണ്ടാക്കിയത്.

വര്‍ഷങ്ങള്‍ക്ക് മുന്പ് സംവിധായകന്‍ ഇംത്യാസ് അലിയില്‍ നിന്നും വളരെ വേദനിപ്പിക്കുന്ന അനുഭവമുണ്ടായെന്നു ഒരു ദേശീയ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ബോബി വെളിപ്പെടുത്തുന്നു.

ഇംത്യാസ് അലി അദ്ദേഹത്തിന്‍റെ ജബ് വി മെറ്റ് എന്ന ചിത്രത്തില്‍ നായകനാകാന്‍ ബോബിയെ ആണ് തീരുമാനിച്ചിരുന്നത്. രണ്ടുപേരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കരീനയെ നായികയാക്കാനും തീരുമാനമായി. ഗീത എന്നായിരുന്നു ചിത്രത്തിനു ആദ്യം നല്‍കിയ പേര്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ നായകന്‍ ഷാഹിദ് കപൂര്‍. തന്റെ ഹൃദയത്തെ തകര്‍ത്ത ഒരു സംഭവമാണിതെന്നും ബോബി പറയുന്നു.

പോസ്റ്റര്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തിരിച്ചു വരനുള്ള ശ്രമത്തിലാണ് ബോബി ഡിയോള്‍ .

shortlink

Related Articles

Post Your Comments


Back to top button