CinemaLatest NewsMollywoodWOODs

മോഹൻലാലും മമ്മൂട്ടിയും വിളിച്ച് കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചിരുന്നു, കാര്യമറിയാതെ വിവാദമുണ്ടാക്കരുത്; മകൻ

സാഹചര്യങ്ങൾ നമ്മൾ മനസിലാക്കണമെന്നും മുഹമ്മദ് നിസാർ പറഞ്ഞു

അന്തരിച്ച മലയാള നടൻ മാമുക്കോയക്ക് അർഹിച്ച ആദരവ് ലഭിച്ചില്ലെന്ന പരാതി നിലനിൽക്കെ വിവാദമുണ്ടാക്കരുതെന്ന് പറഞ്ഞ് മാമുക്കോയയുടെ മകൻ നിസാർ രം​ഗത്തെത്തി.

മമ്മൂട്ടിയും മോഹൻലാലും കൃത്യമായി വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും അവരുടെ സാഹചര്യം വിശദമാക്കുകയും ചെയ്തതാണ്, അതിനാൽ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുതെന്നാണ് മകൻ പറഞ്ഞത്.

സംസ്കാര ചടങ്ങിൽ മുൻനിര താരങ്ങൾ ആരും പങ്കെടുക്കാത്തതിൽ വിഷമമില്ല, വിദേശത്തായിരുന്ന മോഹൻലാലും മമ്മൂട്ടിയുമൊക്കെ നേരിട്ട് വിളിച്ച് എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു.

അവരുടെ സാഹചര്യങ്ങൾ നമ്മൾ മനസിലാക്കണമെന്നും മുഹമ്മദ് നിസാർ പറഞ്ഞു. അന്തരിച്ച മാമുക്കോയയുടെ ആ​ഗ്രഹ പ്രകാരം കണ്ണംപറമ്പ് ഖബർസ്ഥാനിലാണ് അന്ത്യ വിശ്രമമൊരുക്കിയത്.

സത്യൻ അന്തിക്കാട് മാത്രമേ എത്തിയുള്ളൂവെന്നും മറ്റാരും എത്തിയില്ലെന്നും പലരുടെയും വിജയത്തിൽ മാമുക്കോയ ഉണ്ടായിരുന്നുവെന്ന് മറക്കരുതെന്നും സംവിധായകൻ വിഎം വിനു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button