Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

അന്ന് മീരയെ കണ്ട് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല, ഷമ്മിചേട്ടനിൽ നിന്നും അത്രയ്ക്ക് അടി എനിക്ക് കിട്ടി: സോന നായർ

സത്യം പറഞ്ഞാല്‍ ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സോനാ നായർ. മീരാ ജാസ്മിനും ചാക്കോച്ചനുമൊപ്പം അഭിനയിച്ച കസ്തൂരിമാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സോന ഇപ്പോൾ. മൈല്‍ഡ് സ്റ്റോണ്‍ മേക്കേര്‍സുമായുള്ള അഭിമുഖത്തിലാണ് കസ്തൂരിമാനിലെ രാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സോന മീരയുടെ അഭിനയം കണ്ടു കരഞ്ഞു പോയതിനെക്കുറിച്ച് പങ്കുവച്ചത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ചിത്രത്തിൽ മീര എന്റെ ഭര്‍ത്താവിനെ കൊല്ലുന്ന സീനുണ്ട്. രാത്രി 12 മണിക്കാണ് ഷോട്ട് ആരംഭിക്കുന്നത്. രണ്ട് മൂന്ന് മണി വരെ പോയി. ആ ഗ്രാമത്തിലെ മുഴുവനാളുകളും പുറത്തുണ്ടായിരുന്നു. പിന്‍ ഡ്രോപ്പ് സൈലന്‍സ് ആയിരുന്നു. ഭീകരമായ ക്ലൈമാക്സാണ്. മീര അഭിനയിച്ച്‌ തകര്‍ത്തു. വീട്ടില്‍ ഒരു കൊല നടന്നത് പോലെ നമുക്ക് തോന്നും. അങ്ങനെ ഫീല്‍ ചെയ്യും. സത്യം പറഞ്ഞാല്‍ ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു. കരച്ചിലടക്കാന്‍ പറ്റുന്നില്ല, മീരയുടെ പെര്‍ഫോമന്‍സ് കണ്ട്’.

read also: ഫഹദ് ഫാസിലിനെതിരെ ആരും പരാതിയുമായി സമീപിച്ചിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാർത്ത: ഫെഫ്ക

‘ഷമ്മി ചേട്ടനും അതെ. അത്രയ്ക്ക് അടി എനിക്ക് കിട്ടിയിട്ടുണ്ട്. ഷമ്മി ചേട്ടന് അതില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടായിരുന്നില്ല. പക്ഷെ നല്ല മനുഷ്യനാണ്. ഞാന്‍ അടിക്കും, വേദനയെടുത്താല്‍ ഒന്നും പറയല്ലേയെന്ന് പറഞ്ഞിരുന്നു. അങ്ങനെയൊന്നും ഇല്ല ചേട്ടാ, എന്താന്ന് വെച്ചാല്‍ ചെയ്തോ കുഴപ്പമില്ല എന്ന് പറഞ്ഞു. തീവ്രമായി ചെയ്യുമ്പോഴേക്കും പവറും എനര്‍ജിയും കൂടുകയല്ലേ. അത്രയും ചെയ്തിട്ടാണ് മീര വന്ന് കൊല്ലുന്നത്. സീന്‍ കഴിഞ്ഞിട്ടും കൈയും കാലും വിറയ്ക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നടന്നത് അങ്ങനെ ഷൂട്ട് ചെയ്യുന്നത് പോലെ. ചില സീനുകളില്‍ നിന്ന് വിട്ട് പോവില്ല. വീട്ടുകാരുമായൊക്കെ റിലേറ്റ് ചെയ്ത് പോവും. നമ്മളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിക്കുമോ എന്ന് ആലോചിച്ച്‌ പോവും,’ സോന നായര്‍ പറഞ്ഞു.

2003 ല്‍ പുറത്തിറങ്ങിയ കസ്തൂരിമാൻ മികച്ച വിജയം നേടിയ ചിത്രമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button