CinemaGeneralIndian CinemaLatest News

പ്രതിഷേധിച്ചവരുടെ ലിസ്റ്റ് ഞാന്‍ എടുക്കും, അവര്‍ക്ക് പണം നല്‍കില്ല’: പുരി ജഗന്നാഥ്

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജ​ഗന്നാഥ് ഒരുക്കിയ ലൈ​ഗറിന് ബോക്സ് ഓഫീസിൽ കിതക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. സിനിമയുടെ പരാജയം ഏറ്റവും കൂടുതൽ ബാധിച്ചത് വിതരണക്കാരെയാണ്. 50 കോടി നഷ്ട്ടമെങ്കിലും സിനിമ ഉണ്ടാക്കും എന്നാണ് കണക്ക്കൂട്ടുന്നത്. ഇന്ത്യയിലൊട്ടാകെ 3000ത്തോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. നിക്ഷേപത്തിന്റെ 80% നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വിതരണക്കാർ രംഗത്തെത്തിരുന്നു. പിന്നാലെ നഷ്ടപരിഹാരം നല്‍കണമെന്ന ചര്‍ച്ചകളും സജീവമായി. സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ പുരി ജഗന്നാഥിന്റെ ഓഡിയോ സന്ദേശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

 

സിനിമയുടെ നടഷ്ടത്തെ തുടര്‍ന്ന് പുരി ജഗന്നാഥിന്റെ വീട്ടില്‍ വിതരണക്കാരും എക്‌സിബിറ്റേഴ്‌സും സമര ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഓഡിയോ വൈറലാകുന്നത്. നഷ്ടപരിഹാര തുകയുടെ പേരില്‍ അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണോ എന്നാണ് സംവിധായകന്‍ ഓഡിയോയില്‍ ചോദിക്കുന്നത്. ‘ഞാന്‍ ആരോടും കടപ്പെട്ടിട്ടില്ല, എന്നിട്ടും പണം തിരികെ നല്‍കാന്‍ തയ്യാറായി, നല്ല മനസ്സോടെ ഞാന്‍ മടക്കി നല്‍കാന്‍ തീരുമാനിച്ചു. ഞാന്‍ ഇതിനകം അവരുമായി സംസാരിച്ചു, സമ്മതിച്ച തുക ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കുമെന്ന് അവരെ അറിയിച്ചു. വീട്ടില്‍ സമരം ചെയ്യുന്ന ആര്‍ക്കും പണം നല്‍കില്ല.  പ്രതിഷേധിച്ചവരുടെ ലിസ്റ്റ് ഞാന്‍ എടുക്കും അവര്‍ക്ക് പണം നല്‍കില്ല’, പുരി ജ​ഗന്നാഥ് പറഞ്ഞു.

Also Read: ‘കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ് ഷൈന്‍’: ഐശ്വര്യ ലക്ഷ്മി പറയുന്നു

ആഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 45 കോടിയാണ് നേടാൻ കഴിഞ്ഞത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. മുംബൈയിലെ തെരുവുകളിൽ ജനിച്ചു വളർന്ന് ഒടുവിൽ ലോക മികസഡ് മാർഷൽ ആർട്‌സ് കിക്ക്‌ ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button