Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’: വിനായകന്റെ പോസ്റ്റ്

ഇരുപത്തിയാറാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉത്‌ഘാടന ചടങ്ങിൽ അതിഥിയായി നടി ഭാവന

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ ആലുവ സബ്ജയിലില്‍ സന്ദര്‍ശിച്ചു മടങ്ങുന്ന സംവിധായകൻ രഞ്ജിത്തിന്റേയും നടന്‍ ഹരിശ്രീ അശോകന്റേയും ചിത്രം പങ്കുവെച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്കിൽ കമന്റായി രേഖപ്പെടുത്തിയ ചിത്രവും അതിന്റെ താഴെ വന്ന മറുപടിയുടെ സ്‌ക്രീന്‍ഷോട്ടുമാണ് വിനായകന്‍ പങ്കുവെച്ചത്.

രഞ്ജിത്തും ഹരിശ്രീ അശോകനും ദിലീപിനെ കണ്ട് മടങ്ങുന്നതിന്റെ ചിത്രത്തിന് താഴെ ‘ ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’ എന്നാണ് മറ്റൊരാള്‍ മറുപടി കുറിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

read also: ഭാവന പൊതുവേദിയിൽ, രഞ്ജിത്തിന്റെ ‘മലക്കം മറിച്ചിൽ’: ഇടതുപക്ഷം തെറ്റ് തിരുത്തുന്നതോ

ഇരുപത്തിയാറാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉത്‌ഘാടന ചടങ്ങിൽ അതിഥിയായി നടി ഭാവന എത്തിയതിനെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ, ദിലീപിനെ ജയിൽ എത്തി രഞ്ജിത് സന്ദർശിച്ചിരുന്നു. ആ വ്യക്തി തന്നെ ഭാവനയ്ക്ക് വേദി ഒരുക്കിയതിലെ നിലപാടില്ലായ്മയെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. വിമർശനങ്ങൾ ശക്തമായതിനു പിന്നാലെ, ദിലീപിന് വേണ്ടി ഒരിടത്തും പോയി വക്കാലത്ത് പറഞ്ഞിട്ടില്ലെന്ന് രഞ്ജിത് പ്രതികരിച്ചു.

സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. എന്നാല്‍ അത് മുന്‍കൂട്ടി പദ്ധതിയിട്ട ഒരു കാര്യമല്ലായിരുന്നുവെന്നു രഞ്ജിത് വിശദീകരിക്കുന്നു. ‘അന്നേ ദിവസം തന്റെ കൂടെയുണ്ടായിരുന്ന നടന്‍ സുരേഷ് കൃഷ്ണക്കൊപ്പമാണ് ദിലീപിനെ കണ്ടത്. യാത്രയിലുടനീളം സുരേഷ് കൃഷ്ണയ്ക്ക് ഫോണ്‍ വരുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് പത്ത് മിനിറ്റ് സബ്ജയിലിന്റെ അവിടെയൊന്ന് നിര്‍ത്തണമെന്നും ദിലീപിനെ കാണണമെന്നും പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോയെന്നും ചോദിച്ചു. പുറത്തിരിക്കാമെന്ന് പറഞ്ഞെങ്കിലും അതിന്റെ അപകടം വലുതായിരിക്കുമെന്ന് തോന്നി. ഒരു പക്ഷെ തന്നെ ഇവിടെ കണ്ടാല്‍ ക്യാമറയുമായി ആളുകള്‍ എത്തും. കാര്യങ്ങള്‍ തിരക്കും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കനാണ് ജയിലിലേക്ക് പോയത്’- രഞ്ജിത് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button