![](/movie/wp-content/uploads/2022/01/urvashi-2.jpg)
പ്രായഭേദമന്യേ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ശ്രീനിവാസന് രചിച്ച് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മിഥുനം’. നായകനായ മോഹന്‍ലാലും ശ്രീനിവാസനും കൂടി നായികയായ ഉര്‍വശിയെ പായലില്‍ ഒളിപ്പിച്ച് കൊണ്ടു പോവുന്ന സീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളില്‍ ഒന്നാണ്. എന്നാൽ ഏറെ ആസ്വദിച്ച, ഒപ്പം ടെന്‍ഷനടിച്ച സീനായിരുന്നു അത് എന്നാണ് നടി ഉർവശി ഇപ്പോൾ തുറന്നു പറയുന്നത്. ആ രംഗം ചിത്രീകരിച്ച സമയത്തുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍.
ഉർവശിയുടെ വാക്കുകൾ :
‘ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ. തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന് തന്നെ പിടിക്കാമെന്നു സമ്മതിച്ചു. ശ്രീനിയേട്ടന് കാല്‍ഭാഗത്തും പിടിച്ചു. ഏതു കടയില്‍ നിന്നാണു റേഷന്‍ കഴിയുന്നതെന്നൊക്കെ ഇടയ്ക്ക് എന്നോട് ശ്രീനിയേട്ടന് ചോദിക്കുന്നുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ഉയര വ്യത്യാസമുള്ളതു കൊണ്ട് വയലിലൂടെയുള്ള സീന്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഞാൻ വീഴുമെന്നൊക്കെ പേടിച്ചു.
എന്നെ താഴെയിടല്ലേ ലാലേട്ടാ.. എന്ന് ഞാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ താഴെയിടുമെന്നായി ശ്രീനിയേട്ടന്. ‘മിണ്ടാതിരി കൊച്ചേ’ എന്നൊക്കെ ആ സീനില്‍ ലാലേട്ടന് കഥാപാത്രമായ സുലോചനയോട് പറഞ്ഞതല്ല, ശരിക്കും എന്നോട് പറഞ്ഞതാണ്.. സീനില്‍ കാണുന്ന പല ഡയലോഗും ശരിക്കും പേടിച്ചിട്ട് ഞാൻ പറഞ്ഞതാണ്. പായില്‍ കിടത്തി കടത്തുക എന്ന സംഭവം ആദ്യമായി അനുഭവിക്കുകയായിരുന്നു ഞാൻ’.
Post Your Comments