CinemaGeneralMollywoodNEWS

പേരക്കുട്ടിയെ കാണണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു: പ്രമുഖ നടന്‍റെ അവസാന നാളുകളെക്കുറിച്ച് നടന്‍ കുഞ്ചന്‍

1997-നവംബറില്‍ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു

മലയാളത്തിന്റെ പ്രിയ നടന്‍ എം.ജി സോമനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു നടന്‍ കുഞ്ചന്‍. സോമനെ അവസാനമായി ഹോസ്പിറ്റലില്‍ പോയി കണ്ട അനുഭവത്തെക്കുറിച്ചാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ കുഞ്ചന്‍ ഓര്‍മ്മകള്‍ പുതുക്കിയത്.

കുഞ്ചന്റെ വാക്കുകള്‍

‘ലേലം’ എന്ന സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരന്റെ റോളില്‍ ആയിരുന്നു. ലേലത്തിലെ സോമേട്ടന്റെ റോള്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് തകര്‍ത്തോടിയ സിനിമയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗ് ഹിറ്റായിരുന്നു. അതിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു, സോറിയാസ് പിടിപെട്ടു. സോമേട്ടന്റെ രൂപമൊക്കെ മാറി. അദ്ദേഹത്തിന്റെ മകള്‍ സിന്ധു അന്ന് ഭര്‍ത്താവ് ഹരീഷിനൊപ്പം ജമ്മുവിലാണ്‌. പേരക്കുട്ടിയെ കാണണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അങ്ങനെ കുടുംബ സമേതം അദ്ദേഹം ജമ്മുവിലേക്ക് പോയി. ട്രെയിനിലാണ് പോയത് പക്ഷെ അവിടെ വച്ച് തീരെ വയ്യാതെയായി. ഉടനെ തിരികെ പോരുന്നു. ഡല്‍ഹിയില്‍ നിന്ന് ഫ്ലൈറ്റിലാണ് നാട്ടിലെത്തിച്ചത്. 1997-നവംബറില്‍ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു. ഞങ്ങള്‍ തിരുവനന്തപുരത്ത് ഷൂട്ടിങ്ങിലായിരുന്നു. സോമേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആണെന്നറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ആശുപത്രിയിലെത്തി.  അദ്ദേഹം വെന്റിലേറ്ററിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ഞങ്ങള്‍ അവിടെ തന്നെ നിന്നു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കണ്ണ് തുറക്കും അടഞ്ഞു പോകും. ഇടയ്ക്ക് എന്നെ കണ്ടു ‘കുഞ്ചൂസ്’ എന്ന് വിളിച്ചു.

shortlink

Related Articles

Post Your Comments


Back to top button