Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

ഉർവശിയുമായിട്ടുള്ള പ്രണയം ചർച്ചയായി നിൽക്കുമ്പോഴാണ് ഞാൻ ആ പാട്ട് പാടുന്നത്, ഇപ്പോൾ മനസിൽ മാത്രമാണ് ആ ഗാനം

ഉര്‍വശിയുമായുള്ള പ്രണയം തുടങ്ങിയ സമയത്ത് ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് മനോജ് കെ ജയൻ

പ്രേക്ഷകർക്ക് ഇഷ്ടപെട്ട താരജോഡികളായിരുന്ന മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും വേർപിരിഞ്ഞു വെവ്വേറെ കുടുംബങ്ങളായി താമസിച്ചു വരികയാണെങ്കിലും ഇരുവരെയും കുറിച്ചുള്ള വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. ഇപ്പോഴിതാ ഉര്‍വശിയുമായുള്ള പ്രണയം തുടങ്ങിയ സമയത്ത് ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് മനോജ് കെ ജയൻ. ​ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനോജ് കെ ജയൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

95ൽ ഡെന്നിസ് ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അ​ഗ്രജൻ എന്ന ചിത്രത്തിൽ ഒ.എന്‍.വി ടീം ഒരുക്കിയ ​’ഉർവ്വശീ നീയൊരു വനലതയായ്’ എന്ന ​ഗാനം പാടി അഭിനയിച്ചതിനെ കുറിച്ചാണ് മനോജ് പറയുന്നത്. ഉര്‍വശിയുമായിട്ടുള്ള പ്രണയം സിനിമാലോകത്ത് ചര്‍ച്ചയായി നില്‍ക്കുന്ന സമയത്താണ് ഈ സിനിമ പുറത്തിറങ്ങുന്നത്. ഇതിലെ ഉര്‍വശിയുടെ പേര് പറഞ്ഞു തുടങ്ങുന്ന ഗാനം ഞാൻ പാടി അഭിനയിക്കണം എന്ന് ഡെന്നീസ് ജോസഫിന് നിർബന്ധമായിരുന്നു. അങ്ങനെയാണ് ആ പാട്ട് തന്നെ കൊണ്ട് പാടിച്ചതെന്നും. എന്നാൽ ഉർവശിയുമായി പിരിഞ്ഞതിന് ശേഷം ആ പാട്ട് താൻ മനസ്സിൽ അല്ലാതെ ഇതുവരെ പാടിയിട്ടില്ല എന്ന് മനോജ് കെ ജയൻ പറയുന്നു.

മനോജ് കെ ജയന്റെ വാക്കുകൾ:

‘സിനിമയിലെ എന്റെ രംഗപ്രവേശം കസ്തൂരിയോടൊപ്പമുള്ള ബാലേയോടെ ആണ്. ആ രംഗത്ത് കാളിദാസന്റെ വിക്രമോര്‍വ്വശീയം തന്നെ വേണമെന്നത് ഡെന്നീസ് ജോസഫിന്റെ നിര്‍ബന്ധമായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന്റെ കുസൃതി എന്ന് പറയാം.പാടേണ്ട പാട്ട് സാക്ഷാല്‍ ഉര്‍വശിയ കുറിച്ച് തന്നെ ആവട്ടേ എന്ന് ഒഎന്‍വി സാറിനോട് നിര്‍ദ്ദേശിച്ചതും ഡെന്നിച്ചായന്‍ തന്നെ. എനിക്കും ഒരു സന്തോഷമാവട്ടേ എന്ന് അദ്ദേഹം കരുതി കാണും. പ്രണയകാലം ആയിരുന്നതിനാല്‍ ആ പാട്ട് പാടി അഭിനയിക്കാന്‍ അന്ന് കൗതുകം തോന്നിയിരുന്നതായി മനോജ് കെ ജയന്‍ പറയുന്നു.

വിധിനിയോഗമാകാം. അധികം കഴിയും മുന്‍പ് എന്റെയും ഉര്‍വശിയുടെയും ജീവിതം വഴിപിരിഞ്ഞു. രണ്ട് പേരും പുതിയ ദാമ്പത്യങ്ങളില്‍ പ്രവേശിച്ചു. ഇനിയും ആ പാട്ട് പാടുന്നത് ശരിയല്ലെന്ന് തോന്നി. ആരുടെയെങ്കിലും മനസിനെ അത് നോവിച്ചാലോ? നമ്മള്‍ കാരണം മറ്റൊരാള്‍ വേദനിക്കുന്നത് ശരിയല്ലല്ലോ. ഹൃദയത്തിന്റെ ഭാഗമായിരുന്ന ആ ഗാനം പിന്നീട് വേദികളില്‍ പാടിയില്ല. പകരം മനസില്‍ മാത്രമാണ് പാടിയത്’.

shortlink

Related Articles

Post Your Comments


Back to top button