![](/movie/wp-content/uploads/2021/01/khan.jpg)
സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാൻ അന്തരിച്ച ജിയ ഖാനോട് മോശമായി പെരുമാറിയതിനെക്കുറിച്ച് വെളിപ്പെടുത്തി നടിയുടെ സഹോദരി കരീഷ്മ. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലാണ് കരീഷ്മ ഇക്കാര്യം തുറന്നു പറഞ്ഞത്.
ഒരു സിനിമയുടെ റിഹേഴ്സലിനിടയില്‍ ജിയയോട് മേല്‍ വസ്ത്രമൂരി അര്‍ദ്ധനഗ്നയായി നില്ക്കാന് ആവശ്യപ്പെട്ടുവെന്ന് കരീഷ്മ പറയുന്നു. അത് ജിയയെ വേദനിപ്പിച്ചുവെന്നും അവള് അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് കയറി വന്നതെന്നും കരീഷ്മ പറഞ്ഞു. ജിയ തിരക്കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സാജിദ് ഖാന് അവളോട് അങ്ങനെ ആവശ്യപ്പെട്ടത്.
സിനിമയുടെ ഷൂട്ടിങ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ ഇതു പോലെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്നും ജിയ കരഞ്ഞുകൊണ്ട് പറഞ്ഞു. സിനിമയുടെ കരാറില്‍നിന്ന് പിന്മാറിയാല് സാജിദ് ഖാന് കേസ് കൊടുക്കുമെന്ന് ജിയ ഭയപ്പെട്ടു. അതുകൊണ്ട് അവള് ആ ചിത്രം പൂര്‍ത്തിയാക്കി- കരീഷ്മ പറഞ്ഞു.
നേരത്തെ മീ ടൂ കാമ്പയിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവര്‍ സാജിദ് ഖാനെതിരേ രംഗത്ത് വന്നിരുന്നു.
Post Your Comments