GeneralNEWS

എന്റെ കണ്ണടയുന്നതിനു മുൻപ് എന്റെ വസ്തുവകകൾ വാങ്ങിച്ചാലോ എന്ന് ചർച്ച നടത്തിയവരുണ്ട്: ബാലചന്ദ്ര മേനോൻ പറയുന്നു

എനിക്ക് അസുഖം വന്നപ്പോൾ എന്റെ ജീവിതം തീരുകയില്ലെന്നു ഏറ്റവും വിശ്വസിച്ചത് എന്റെ ഭാര്യയാണ്

അഭിനയം മുതൽ സംവിധാനം വരെ സിനിമയിലെ എല്ലാ ജോലികളും ഏകനായി നിർവഹിക്കുന്ന ബാലചന്ദ്ര മേനോൻ സിനിമയ്ക്കപ്പുറത്തുള്ള തന്റെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. തന്റെ അസുഖഘട്ടത്തിൽ ഭാര്യയുടെ പരിചരണം അത്ഭുതപ്പെടുത്തിയെന്നും, തന്നെ പരിചരിക്കുമ്പോൾ ഒരു തവണ പോലും നരച്ചിട്ടില്ലാത്ത അവളുടെ മുടികൾ നരച്ചിരുന്നുവെന്നും അതൊക്കെ വലിയൊരു സ്നേഹമായിട്ടാണ് താൻ കാണുന്നതെന്നും ബാലചന്ദ്ര മേനോൻ ഒരു ടെലിവിഷൻ അഭിമുഖ പരിപാടിയിൽ സംസാരിക്കവേ പങ്കുവയ്ക്കുകയുണ്ടായി.

“എനിക്ക് അസുഖം വന്നപ്പോൾ നമ്മുടെ ബന്ധങ്ങൾ മനസിലാക്കാൻ സാധിച്ചു. നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർ എന്ന് കരുതുന്ന വ്യക്തി നമ്മുടെ അവസ്ഥ വന്നപ്പോൾ അദ്ദേഹം കണ്ണടയുന്നതിനു മുൻപ് നമ്മുടെ വസ്തുവകകൾ വാങ്ങിക്കാലോ എന്ന് ചർച്ച നടത്തിയ മനസ്ഥിതിക്കാരെ എനിക്ക് കാണാൻ സാധിച്ചു എന്നത് ദൈവം നൽകിയ വലിയൊരു പാഠമാണ്. എനിക്ക് അസുഖം വന്നപ്പോൾ എന്റെ ജീവിതം തീരുകയില്ലെന്നു ഏറ്റവും വിശ്വസിച്ചത് എന്റെ ഭാര്യയാണ്. എന്നെ പരിചരിക്കുമ്പോൾ അവളുടെ തലനാഴിരകൾ നരച്ചിരുന്നു. അവൾ കണ്ണെഴുതിയിരുന്നില്ല. അതൊക്കെ ഞാൻ അവളോട് ചോദിച്ചിരുന്നു. നമ്മൾ വെള്ളം കുടിക്കാൻ ഒരു ഗ്ളാസ് എടുത്തു പൊക്കണമെങ്കിൽ അതിൽ പോലും എത്രത്തോളം ദൈവാനുഗ്രം വേണമെന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്”.

shortlink

Related Articles

Post Your Comments


Back to top button