സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം ‘വാസന്തി’ ചിത്രത്തിന് നല്‍കിയതില്‍ വിവാദം

നടന്‍ സിജു വിത്സന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് വാസന്തി മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സ്വാഭാവ നടി എന്നിങ്ങനെ മൂന്ന് പുരസ്‌ക്കാരങ്ങളാണ് സ്വന്തമാക്കിയത്.

അന്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങൾ കഴിഞ്ഞതിനു പിന്നാലെ വിമർശനം ഉയരുന്നു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം ‘വാസന്തി’ ചിത്രത്തിന് നല്‍കിയതിന്റെ പേരിലാണ് വിവാദം. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലാണ് റഹ്മാന്‍ ബ്രദേഴ്‌സ് ഒരുക്കിയ വാസന്തിക്ക് പുരസ്‌ക്കാരം ലഭിച്ചത്.

ഇന്ദിരാ പാര്‍ഥ സാരഥിയുടെ തമിഴ് നാടകം ‘പോര്‍വൈ പോര്‍ത്തിയ ഉടല്‍കള്‍’ എന്നതിന്റെ സിനിമാ രൂപമാണ് വാസന്തി എന്ന ആരോപണമാണ് ഇപ്പോൾ ഉയര്‍ന്നിരിക്കുന്നത്. അതിനാല്‍ വാസന്തി അവലംബിത തിരക്കഥയിലാണ് ഉള്‍പ്പെടുക എന്നതാണ് വിവാദകരുടെ ആരോപണം.

read also:ഞാന്‍ പൊന്നുപോലെ നോക്കിയതാണ്, ഇനിയും പൊന്നുപോലെ നോക്കികൊള്ളണം; താൻ പൃഥ്വിയ്ക്ക് നൽകിയ ”ആളെ ”കുറിച്ച് നന്ദു

എന്നാല്‍ ഇന്ദിരാ പാര്‍ഥ സാരഥിയുടെ നാടകവുമായി സിനിമയ്ക്ക് ബന്ധമില്ലെന്നും ആര്‍ക്കു വേണമെങ്കിലും ഇത് പരിശോധിക്കാമെന്നുമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളും സംവിധായകരുമായ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും പറയുന്നത്.

നടന്‍ സിജു വിത്സന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് വാസന്തി മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സ്വാഭാവ നടി എന്നിങ്ങനെ മൂന്ന് പുരസ്‌ക്കാരങ്ങളാണ് സ്വന്തമാക്കിയത്. സ്വാസികയാണ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയത്

Share
Leave a Comment