CinemaGeneralMollywoodNEWSUncategorized

വൈകുന്നേരം തുടങ്ങി നേരം വെളുക്കുന്നത് വരെ എടുത്തിട്ടാണ് അത് തീര്‍ന്നത്: മോഹന്‍ലാലിന്‍റെ അത്ഭുത അഭിനയ സിദ്ധി പ്രകടമായ സീന്‍ പറഞ്ഞു രഞ്ജിത്ത്

മഴമൂലമുണ്ടായ ചില കാഴ്ച പ്രശ്നങ്ങള്‍ കാരണം സീന്‍ പലതവണ എടുക്കേണ്ടി വന്നു

 

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തില്‍ ഏറ്റവും വഴിത്തിരിവായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. സിനിമയിലെ ഒരു നിര്‍ണയാകമായ രംഗത്തില്‍ മോഹന്‍ലാല്‍ നടത്തിയ ഗംഭീര പ്രകടനത്തെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് മനസ്സ് തുറക്കുകയാണ്. ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ പ്രഥമ നിരയില്‍ സ്ഥാനം നേടുന്ന ചലച്ചിത്രമാണ്.

രഞ്ജിത്തിന്റെ വാക്കുകള്‍

‘സിനിമയിലെ ചിത്രീകരണത്തിനിടെ മറക്കാന്‍ പറ്റാത്ത ഒരു രംഗമുണ്ട്. നീലകണ്ഠന്‍ അമ്മയെ കണ്ടിട്ട് മടങ്ങി വന്നു താന്‍ അച്ഛനില്ലാത്തവനാണെന്നു അറിഞ്ഞു തകര്‍ന്നു നില്‍ക്കുന്ന സീന്‍. കാര്‍ ഷെഡ്‌ തുറന്നു അച്ഛന്റെ പഴയ കാറിനോട് സംസാരിക്കുന്ന ആ സീന്‍. വൈകുന്നേരം തുടങ്ങി നേരം വെളുക്കുന്നത് വരെ എടുത്തിട്ടാണ് അത് തീര്‍ന്നത്. ആ സീനില്‍ മഴ പെയ്യുന്നുണ്ട്. മഴമൂലമുണ്ടായ ചില കാഴ്ച പ്രശ്നങ്ങള്‍ കാരണം സീന്‍ പലതവണ എടുക്കേണ്ടി വന്നു. ലാലിന്‍റെ അഭിനയത്തിന്റെ വിസ്മയം ഞാന്‍ കണ്ടുനിന്ന രാത്രിയായിരുന്നു അത്. ലാല്‍ ഡയലോഗ് മുഴുവന്‍ മനപാഠം പഠിച്ച് തയ്യാറായി വന്നിട്ടാണ് അത് അഭിനയിക്കുന്നത്. ഷോട്ട് കഴിഞ്ഞുള്ള ഇടവേളയില്‍ തലതുവര്‍ത്തി വന്നു എന്നോട് ആ ഷോട്ടുമായും സിനിമയുമായും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ചു നില്‍ക്കും ലാല്‍. പക്ഷെ ഞാനപ്പോഴും ആ സീനിന്റെ ഹാങ്ങോവറിലാകും. വീണ്ടും ‘ഷോട്ട് റെഡി’ എന്ന് പറയുമ്പോള്‍ ഒരു നിമിഷം കൊണ്ട് ലാല്‍ കഥയിലെ നീലകണ്‌ഠനായി മനസ്സ് തകര്‍ന്നു നില്‍ക്കുന്ന മുഹൂര്‍ത്തത്തിലേക്ക് പരകായ പ്രവേശം പോലെ സഞ്ചരിക്കും. ഞൊടിയിടയില്‍ നടന്‍ കഥാപാത്രമാകുന്ന വിസ്മയം ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്ന് പോയി ആ രാത്രിയില്‍’

shortlink

Related Articles

Post Your Comments


Back to top button