CinemaGeneralLatest NewsNEWS

സഭകളെ വൃണപ്പെടുത്തുമെന്നു പറഞ്ഞുകൊണ്ട് ആ ഡയലോഗ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു

 

എന്നും സിനിമയുമായി ബന്ധപ്പെട്ടു വിവാദത്തിലാണ് സെന്‍സര്‍ ബോര്‍ഡ്. തീപാറുന്ന ഡയലോഗുമായി നായകന്മാരെ സൃഷിച്ച രണ്‍ജി പണിക്കരുടെ ചിത്രങ്ങള്‍ക്കും സെന്‍സര്‍ബോര്‍ഡ് കൂടുതല്‍ കത്രിക വച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തുന്നു.

കേരളത്തില്‍ ഏറ്റവും കര്‍ശനമായ സെന്‍സറിംഗിന് വിധേയമായിട്ടുള്ളത് തന്റെ സിനിമകളാണെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചവയില്‍ തന്റെ എക്കാലത്തേയും മികച്ച ഡയലോഗുകളില്‍ ഒന്നായ നേര തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല എന്ന ഡയലോഗും ഉണ്ടായിരുന്നു. ലേലത്തിലെ ഈ ഡയലോഗ് ഉള്‍പ്പെട്ട ഒരു റീല്‍ തന്നെ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യമെന്നും അദ്ദേഹം പറയുന്നു.

പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്ന സെന്‍സര്‍ ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥയായിരുന്നു ലേലത്തിലെ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന് അന്ന് ഉത്തരവിട്ടത്. സഭകളെ വൃണപ്പെടുത്തും എന്നായിരുന്നു അവര്‍ പറഞ്ഞ കാരണമെന്നും രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തുന്നു. . ഒടുവില്‍ ഒരു തര്‍ക്ക യുദ്ധം തന്നെ നടത്തി അവരെ തോല്‍പിച്ചാണ് ആ ഭാഗം നിലനിറുത്തിയതെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button