CinemaGeneralNEWS

മംഗലശ്ശേരി നീലകണ്ഠനെ കൈവിട്ട മമ്മൂട്ടി

മലയാള സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും കരിയറില്‍ ഏറെ നിര്‍ണ്ണായകമായ ചില ചിത്രങ്ങളുണ്ട്. ഭാഗ്യനിര്ഭാഗ്യ വശാല്‍ ചില കഥാപാത്രങ്ങള്‍ നായകന്മാരെ മുന്‍കൂട്ടി കണ്ടു രചിച്ചാലും അവതരിപ്പിക്കാന്‍ ഭാഗ്യം മറ്റൊരാള്‍ക്ക് ആയിരിക്കും ലഭിക്കുക.

മോഹന്‍ലാലിന്‍റെ താരപരിവേഷത്തിന് ഏറെ തിളക്കം നല്‍കിയ ചിത്രമായിരുന്നു ദേവാസുരം. മലയാള സിനിമയില്‍ ആണത്തത്തിന്‍റെ ആള്‍‌രൂപമായി മാറിയ മംഗലശ്ശേരി നീലകണ്ഠനെന്ന കഥാപാത്രം അവതരിപ്പിക്കേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. ആ കഥയിങ്ങനെ..

മോഹന്‍ലാലിനെ മനസില്‍ കണ്ട് രഞ്ജിത് ഒരുക്കിയ തിരക്കഥയായിരുന്നു നീലഗിരി. എന്നാല്‍ പെട്ടെന്ന് ഒരു മമ്മൂട്ടിച്ചിത്രം ചെയ്യേണ്ടതുകൊണ്ട് ഐ വി ശശി നീലഗിരിയുടെ തിരക്കഥ മമ്മൂട്ടിക്കായി ഉപയോഗിച്ചു. പടം കനത്ത പരാജയമായി. അതിന് ശേഷം രണ്ട് ചിത്രങ്ങളുടെ കഥ മമ്മൂട്ടിക്കായി ഐ വി ശശി ഒരുക്കിയെങ്കിലും ആ പ്രോജക്ടുകള്‍ നടന്നില്ല. അതിനിടയില്‍ ശശി സംവിധാനം ചെയ്ത കള്ളനും പൊലീസും, അപാരത എന്നീ സിനിമകളും വന്‍ പരാജയമായി.

നീലഗിരിയുടെ ഷൂട്ടിംഗ് സമയത്തുതന്നെ ദേവാസുരത്തിന്‍റെ കഥ മമ്മൂട്ടിക്ക് അറിയാമായിരുന്നു. നീലകണ്ഠനെ അവതരിപ്പിക്കാന്‍ മമ്മൂട്ടി ആഗ്രഹിച്ചതുമാണ്. എന്നാല്‍ ദേവാസുരത്തിന്‍റെ തിരക്കഥ രഞ്ജിത് പൂര്‍ത്തിയാക്കി വന്നപ്പോഴേക്കും മമ്മൂട്ടിയും ഐ വി ശശിയും തമ്മില്‍ മാനസികമായി ഏറെ അകന്നിരുന്നു. അങ്ങനെ ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന്‍ മോഹന്‍ലാല്‍ ആകട്ടെയെന്ന് ഐ വി ശശി നിശ്ചയിക്കുകയും ചെയ്തു.

ദേവാസുരം മഹാവിജയമായി. മോഹന്‍ലാലിന്‍റെ താരപരിവേഷത്തിന് ഏറെ തിളക്കം നല്‍കിയ ചിത്രമായി ദേവാസുരം.

shortlink

Related Articles

Post Your Comments


Back to top button