Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
General

വിനയന്റെ പരാതിയിലെ ശിക്ഷാ നടപടി, അന്യായമായ തൊഴില്‍ നിഷേധത്തിനെതിരെയുള്ള തിരിച്ചടിയാണ് ഇവര്‍ക്ക് കിട്ടിയത്;വിനയന്‍

വിനയന്‍ സമര്‍പ്പിച്ച പരാതിയില്‍ ഫെഫ്കയ്ക്കെതിരെ ശിക്ഷ നടപടികള്‍ കൈക്കൊള്ളരുതെന്നു കാണിച്ചു ബി. ഉണ്ണികൃഷ്ണന്‍ സിബി മലയില്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനായ ഫെഫ്കയും, അഭിനേതാക്കളുടെ സംഘടനായ അമ്മയും വിലക്ക് ഏര്‍പ്പെടുത്തിയെന്നു കാണിച്ചു സംവിധായകന്‍ വിനയന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പരാതി സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിധി പ്രസ്താവിക്കുന്നതിനു മുന്‍പായി വിനയന്‍ നല്‍കിയ പരാതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സംവിധായകരായ കമല്‍, ബി.ഉണ്ണികൃഷ്ണന്‍, സിദ്ധിക്ക്, സിബിമലയില്‍ എന്നിവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള ബെഞ്ച് തള്ളിക്കളഞ്ഞത്. ഹൈക്കോടതി ഹര്‍ജി തള്ളിയതിനാല്‍ ഒക്ടോബര്‍ മാസത്തില്‍ സിസിഐയുടെ ഡല്‍ഹി കോര്‍ട്ടില്‍ നിന്നും അന്തിമ വിധിയുണ്ടാകും. ഇവിടെ സത്യമാണ് ജയിച്ചത് .ഇത് ഒരു വ്യക്തിയുടെ വിജയമായി കാണാനാവില്ല. പണി ചെയ്യാന്‍ അനുവാദമില്ലാതെ നട്ടം തിരിയുന്ന ഒരു വിഭാഗം സാങ്കേതിക പ്രവര്‍ത്തകരുടെ വിജയമാണിതെന്നും വിനയന്‍ പറഞ്ഞു. അന്യമായ തൊഴില്‍ നിഷേധത്തിനെതിരെയുള്ള തിരിച്ചടിയാണ് ഫെഫ്കയ്ക്കും മറ്റു സംഘടനകള്‍ക്കും ലഭിച്ചതെന്നു വിനയന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button