Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
General

‘സത്യന്‍ അന്തികാടിന്റെ ഉറക്കംകെടുത്തിയ മോഹന്‍ലാല്‍’

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യന്‍ അന്തികാടിന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരു അനുഭവം വായിക്കാം .

സംവിധായകന്‍ സത്യന്‍ അന്തികാടിന്റെ വീട്ടിലേക്ക് രാത്രി പത്തരയ്ക്ക് ഒരു ഫോണ്‍ വന്നു. സാര്‍ ഞാന്‍ ജബ്ബാര്‍ കുറ്റിപ്പുറം ഞാന്‍ സാറിനെ കാണാന്‍ തൃശൂര്‍ക്ക് വന്നതാണ്‌. ബസ്‌സ്റ്റാന്‍ഡില്‍വച്ചു പലരും എന്നെ ചോദ്യം ചെയ്തു. സാറിന്‍റെ ഫോണ്‍നമ്പര്‍ കൊടുത്തു വിളിച്ചു നോക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ എന്നെ തല്ലി. അവര്‍ പോലീസിനെ വിളിക്കുമെന്നാണ് പറയുന്നത്. ഇത്രയും കേട്ടപ്പോഴേക്കും സത്യന്‍ അന്തികാട് ആകെ ഭീതിയിലായി. സത്യന്‍ അന്തികാട് ഫോണ്‍ കട്ട്ചെയ്തു ഭാര്യയോടായി പറഞ്ഞു. ആരാണ് ഈ ജബ്ബാര്‍ കുറ്റിപ്പുറം? എനിക്ക് അറിയില്ല എന്ന മറുപടിയായിരുന്നു സത്യന്‍ അന്തികാടിന്റെ ഭാര്യ നല്‍കിയത്. ചിലപ്പോള്‍ ഏതെങ്കിലുമൊരുത്തന്‍ പെണ്ണുങ്ങളെ ശല്യപ്പെടുത്തിയപ്പോഴോ പോക്കറ്റടിക്കുകയോ ചെയ്തു പിടിയിലായപ്പോള്‍ എന്റെ പേര് പറഞ്ഞതായിരിക്കുമോ? സത്യന്‍ അന്തികാട് വീണ്ടും പരിഭ്രമത്തിലായി. എന്തായാലും അടി കിട്ടിയ വേദന അയാളുടെ സംസാരത്തിലുണ്ട്. അപ്പോഴേക്കും ഫോണ്‍ വീണ്ടും ശബ്ദിച്ചു. നേരെത്തെ വിളിച്ച ജബ്ബാര്‍ കുറ്റിപ്പുറമായിരിക്കുമോ വിളിക്കുന്നത് ? എന്തായാലും സത്യന്‍ അന്തികാട് ഫോണ്‍ എടുക്കാന്‍ മടിച്ചു. അപ്പോള്‍ ഭാര്യ പറഞ്ഞു മക്കള്‍ സെക്കന്ഡ് ഷോ കാണാന്‍ പോയിട്ടുണ്ട് ഇനി അവരാണ് വിളിക്കുന്നതെങ്കിലോ? അത് കേട്ടപ്പോള്‍ സത്യന്‍ അന്തികാട് വീണ്ടും ഫോണെടുത്തു. ജബ്ബാര്‍ കുറ്റിപ്പുറം ഫോണില്‍ കൂടി വീണ്ടും പറഞ്ഞു “അയ്യോ സാറേ ഫോണ്‍ കട്ട് ചെയ്യരുതേ ഇവര്‍ എന്നെ തല്ലി കൊല്ലുമേ”. ബാക്കി കേള്‍ക്കാന്‍ സത്യന്‍ അന്തികാട് കൂട്ടാക്കിയില്ല രണ്ടും കല്‍പ്പിച്ചു ഫോണ്‍ കട്ട്ചെയ്തു. ഇനി ആര് വിളിച്ചാലും ഫോണ്‍ എടുക്കില്ല എന്ന് സത്യന്‍ അന്തികാട് മനസ്സില്‍ ഉറപ്പിച്ചു പറഞ്ഞു. ഇനി ഇയാള്‍ കാരണം പോലിസ് സ്റ്റേഷനില്‍ കയറേണ്ടി വരുമോ? അതോ പോലീസുകാരെയും നാട്ടുകാരെയും കൂട്ടി അയാള്‍ ഇങ്ങോട്ട് വരുമോ? ഉറക്കം കെടുത്തുന്ന ചോദ്യങ്ങളായിരുന്നു സത്യന്‍ അന്തികാടിന്റെ മനസ്സ് മുഴുവന്‍. അങ്ങനെ ഒരുവിധം സത്യന്‍ അന്തികാട് നേരം വെളുപ്പിച്ചു. അതി രാവിലെ തന്നെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. മോഹന്‍ലാലായിരുന്നു ഫോണില്‍ കൂടെ പ്രിയദര്‍ശനും ശ്രീനിവാസനുമുണ്ട്. സംസാരത്തിനിടയില്‍ മോഹന്‍ലാല്‍ സത്യന്‍ അന്തികാടിനോട് ചോദിച്ചു ആരാണീ ജബ്ബാര്‍ കുറ്റിപ്പുറം? സത്യന്‍ അന്തികാട് ഒന്ന് ഞെട്ടി. തൃശ്ശൂരില്‍ വന്ന ജബ്ബാറിനെ മദ്രാസ്സിലുള്ള മോഹന്‍ലാല്‍ എങ്ങനെ കണ്ടു? അവിടെ ഒരു കൂട്ടചിരി പടര്‍ന്നത് ഫോണില്‍ കൂടി സത്യന്‍ അന്തികാടിന് കേള്‍ക്കമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button