General

തിലകന്‍റെ വാക്കുകള്‍ ‘ശസ്ത്രക്രിയ പിന്നെ മതി എനിക്ക് പെരുന്തച്ചനാകണം’

മലയാളത്തിന്‍റെ മഹാനടന്‍ തിലകന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ ഒന്നാണ് എം ടിയുടെ തൂലികയില്‍ പിറന്ന പെരുന്തച്ചന്‍. പെരുന്തച്ചന്‍റെ ചിത്രീകരണ വേളയില്‍ ഹൃദ്‌രോഗത്തെ തുടര്‍ന്ന് തിലകന് അടിയന്തിര ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ വിധിച്ചിരുന്നു. പക്ഷേ തിലകന്‍ എന്ന അതുല്യ വിസ്മയം അത് വിസമ്മതിച്ചു.

ചിത്രത്തിന്‍റെ സംവിധായകനായ അജയന്‍ പറയുന്നതിങ്ങനെ

“പെരുന്തച്ചന്‍റെ ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ തിലകനു ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഹൃദ്‌രോഗം ബാധിച്ച തിലകന് അടിയന്തിര ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തിലകന്‍ പറഞ്ഞു.”ഇല്ല എം.ടി എഴുതിയ ഈ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നിട്ടേ ഞാനിനി എന്തിനുമുള്ളു”. ഇനി പെരുന്തച്ചനായി അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിക്കാനാണ് വിധിയെങ്കില്‍ അത് അങ്ങനെ തന്നെ സംഭവിക്കട്ടെ. ഒരു കലകാരന്റെ പൂര്‍ണമായ അര്‍പ്പണ മനോഭാവമാണ് അന്നവിടെ കണ്ടത്. കാണികളെ വിസ്മയിപ്പിച്ച അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും തിലകന്‍ നേടി.”

shortlink

Post Your Comments


Back to top button