literatureworldnews

നീതി ആര്‍ക്ക്? സുഗതകുമാരി

തിരുവനന്തപുരം: ഇവിടെ നീതി ആര്‍ക്ക്? സുഗതകുമാരി ആത്മരോക്ഷത്തോടെ ചോദിക്കുന്നു.  സിപിഐഎമ്മിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള നാല് പേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്ന യുവതിയുടെ വെളിപെടുത്തലിനോട് കവയത്രി സുഗതകുമാരി പ്രതികരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത നാടായി കേരളം ഇന്ന് മാറിക്കഴിഞ്ഞുവെന്ന് സുഗതകുമാരി പറഞ്ഞു.

വേട്ടക്കാര്‍ രക്ഷപ്പെടുകയും ഇരകള്‍ ശിക്ഷിക്കപ്പെടുകയുമാണ് ഇന്ന് നടക്കുന്നതു. ബലാത്സംഗം ചെയ്ത് കൊന്നാല്‍ കൊലയാളികളെ സംരക്ഷിക്കാന്‍ ഇന്ന് ആളുകളുണ്ടെന്നും സുഗതകുമാരി പറഞ്ഞു. പീഡനത്തിരിയാകുന്ന പെണ്‍കുട്ടികള്‍ കോടതികളിലും കടുത്ത അപമാനമാണ് നേരിടേണ്ടിവരുന്നത്. വക്കീലന്മാരുടെ ചോദ്യം കേട്ടാല്‍ തൊലിയുരിഞ്ഞുപോകും. ഇതിനെതിരെ ജഡ്ജിമാരോട് പരാതി പറയുന്ന സാഹചര്യങ്ങളുമുണ്ട്. വര്‍ഷങ്ങളായി ഇത് തന്നെയാണ് ഇവിടെ നടക്കുന്നതു. ഇതില്‍ ആര്‍ക്കാണ് നീതി കിട്ടുന്നത്.

പീഡനക്കേസുകളില്‍ പ്രതികള്‍ വലിയ അഭിഭാഷകരെ ഏര്‍പ്പെടുത്തി രക്ഷപ്പെടുന്ന അവസ്ഥ ഇന്ന് തുടര്‍ക്കഥയാകുന്നു. മറുഭാഗത്ത് സ്ത്രീകളുടെ കണ്ണീരിന്റെ കഥകള്‍ തുടരുകയാണെന്നും സുഗതകുമാരി പറഞ്ഞു.

shortlink

Post Your Comments

Related Articles


Back to top button