Latest NewsNewsIndiaCrime

ഉറക്കത്തിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് അച്ഛണെന്ന് തിരിച്ചറിഞ്ഞു; ആ പെൺകുട്ടി പിന്നീട് ചെയ്‌തത്‌

താനെ: പുലര്‍ച്ചെ മൂന്ന മണിക്ക് മുറിയിലേക്ക് ഉപദ്രവിക്കാൻ എത്തിയ പ്രതിയെ പെണ്‍കുട്ടിയുടെ കുത്തി. പിന്നീടാണ് സ്വന്തം പിതാവാണ് ആ പ്രതിയെന്ന് കുട്ടി തിരിച്ചറിഞ്ഞത്.മുംബൈ താനെയിൽ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. നല്ല ഉറക്കത്തിലായിരുന്ന മകളെ ദുരുദ്ദേശത്തോടെ ആദ്യം അച്ഛൻ കെട്ടിപ്പിടിച്ചു. അതിന് ശേഷം കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഞെട്ടിയുണര്‍ന്ന അവള്‍ ശക്തമായി പ്രതിരോധിച്ച്‌ പിടിയില്‍ നിന്നും രക്ഷപ്പെട്ട് അടുക്കളയിലേക്ക് പാഞ്ഞു. രക്ഷയ്ക്കായി പരതിയപ്പോള്‍ കിട്ടിയത് കത്തിയായിരുന്നു. ഓടിയെത്തിയ പിതാവിന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കി. ആദ്യം ഉണ്ടായ അമ്പരപ്പ് വിട്ടു മാറിയപ്പോള്‍ പോലീസിനെ വിളിച്ചു.

മകളുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പിതാവിന്റെ വയറ്റില്‍ ആഴത്തില്‍ മുറിവേറ്റു. കുത്തേറ്റ് അധികം താമസിയാതെ തന്നെ കുഴഞ്ഞുവീണപ്പോള്‍ ധൈര്യം സംഭരിച്ച്‌ കൗമാരക്കാരി പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തിയാണ് കുറ്റവാളിയെ ആശുപത്രിയിൽ എത്തിച്ചത്. പിതാവിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇയാള്‍ ആശുപത്രി വിടുന്ന മുറയ്ക്ക് പിതാവിനെ അറസ്റ്റ് ചെയ്യും. ബലാത്സംഗം, ഭയപ്പെടുത്തല്‍, ശാരീരികപീഡനം, സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റം എന്നിവയെല്ലാം ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ താനെയിലെ സിവിക് ഹോസ്പിറ്റലില്‍ വൈദ്യ പരിശോധന നടത്തി. കൗണ്‍സിലിംഗിനും വിധേയമാക്കും. രണ്ടു വര്‍ഷം മുമ്പ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മുത്തശ്ശിക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. മാതാവ് വേറെ വിവാഹം കഴിക്കുകയും രണ്ടു മാസം മുമ്പ് മുത്തശ്ശി മരിക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി അച്ഛനൊപ്പം എസ്‌ആര്‍എ ഫ്ളാറ്റിലേക്ക് താമസം മാറിയത്. എന്നാല്‍ എന്നും മദ്യപിച്ച്‌ വീട്ടില്‍ വന്നിരുന്ന പിതാവ് മകളോട് മോശമായ രീതിയില്‍ പെരുമാറുമായിരുന്നു. പിതാവിന്റെ സ്പര്‍ശനങ്ങളെ ബോധപൂര്‍വ്വമല്ല എന്നു കരുതി അവഗണിക്കുകയായിരുന്നു പെണ്‍കുട്ടി ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button