KeralaLatest NewsNews

ഓംപ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും:വിശദാംശങ്ങള്‍ ഇങ്ങനെ

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ ഗുണ്ടാനേതാവ് ഓം പ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാ താരങ്ങളും.
നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിനെ കാണാന്‍ എത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിനിമാ താരങ്ങളുടെ പേരുകള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വന്നത് മലയാള സിനിമാ രംഗത്ത് വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കും.

Read Also: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കൊച്ചിയില്‍ അറസ്റ്റില്‍; പിടികൂടിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന്

കൊച്ചിയില്‍ ഓംപ്രകാശിനായി മുറി ബുക്ക് ചെയ്തത് മറ്റൊരാളായിരുന്നു. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നു കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ തിരച്ചിലിലാണ് ഗുണ്ടാ നേതാവ് ഓംപ്രകാശിനെ അറസ്റ്റു ചെയ്തത്. പോള്‍ ജോര്‍ജ് വധക്കേസുള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍.

ബോള്‍ഗാട്ടി പാലസില്‍ അലന്‍ എന്ന ആളുടെ ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനുള്ള മയക്കുമരുന്ന് ഇവരുടെ കൈയ്യിലുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു ക്രൗണ്‍ പ്ലാസയില്‍ പോലീസ് റെയ്ഡിനെത്തിയത്. ഓംപ്രകാശും കൊല്ലം സ്വദേശി ഷിഹാസും (45) തങ്ങിയിരുന്ന മുറിയില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലില്‍ മുറിയെടുത്തത്. ഇതിനു ശേഷമാണ് സിനിമാ രംഗത്തെ ആളുകള്‍ എത്തിയതും. മുറിയില്‍ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്നുള്ള പരിശോധന പോലീസ് നടത്തിയരുന്നു. ഓംപ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പരിശോധനയില്‍ ഷിഹാസിന്റെ മുറിയില്‍നിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ കൊച്ചിയില്‍ വന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്.

അതേസമയം, പോലീസ് കസ്റ്റഡിയില്‍ എടുത്ത ഓംപ്രകാശിനെ കോടതി ജാമ്യത്തില്‍ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിവു കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button