വന്ദേഭാരത് എക്‌സ്പ്രസിനുനേരെ കല്ലേറ് : അന്വേഷണം ആരംഭിച്ചു റെയിൽവേയും മമതയും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്ദേഭാരത് എക്‌സ്പ്രസിനുനേരെ കല്ലേറ്. ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു. മാല്‍ഡയിലെ കുമാര്‍ഗഞ്ച് സ്റ്റേഷന് സമീപത്ത് വെച്ചാണ് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായത് .

ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹൗറ-ന്യൂ ജയ്പാല്‍ഗുരി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്ത്യയിലെ ഏഴാമത്തെ വന്ദേഭാരത് സര്‍വീസാണിത്.  ട്രെയിനിന്റെ സി-13 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്.

യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി സംസ്ഥാനത്തിന് വന്ദേ ഭാരത് എക്സ്പ്രസ്സ് സമര്‍പ്പിച്ചത്.

Share
Leave a Comment