CinemaComing SoonLatest News

അതെന്റെ അമ്മയുടെ സാരിയും ബ്ലൗസും: അതെനിക്ക് ഒകെ ആയിരുന്നു, പക്ഷെ നാട്ടുകാർക്ക് ആയിരുന്നില്ല – നടി ചൈത്ര പ്രവീൺ

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘ഗ്ലാമർ’ വീഡിയോയുടെ പിന്നിലെ വാസ്തവം വിശദീകരിച്ച് നടി ചൈത്ര പ്രവീൺ. എൽ.എൽ.ബി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ചൈത്ര അണിഞ്ഞ സാരിയാണ് വിവാദങ്ങൾക്ക് കാരണമായത്. ഗ്ളാമർ രൂപത്തിൽ പൊതുഇടത്തത്തിൽ പ്രത്യക്ഷപ്പെട്ടെന്ന തരത്തിലായിരുന്നു നടിക്കെതിരെ ഉയർന്ന കമന്റുകൾ. ശരീരം വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണെന്നായിരുന്നു പ്രധാന വിമർശനം.

കറുത്ത നെറ്റ് സാരിക്ക് സ്കിൻ കളർ ബ്ലൗസ് ആയിരുന്നു ചൈത്ര അണിഞ്ഞിരുന്നത്. എന്നാൽ, നഗ്നത പ്രദര്ശിപ്പിച്ചാണ് നടി എത്തിയെന്നായിരുന്നു വിമർശകർ ആരോപിച്ചത്. വൈറലാകാൻ വേണ്ടി മനഃപൂർവം ധരിച്ചതല്ല ആ വേഷമെന്നും തന്റെ അമ്മയുടെ സാരിയും ബ്ലൗസുമായിരുന്നു അതെന്നും ചൈത്ര പറയുന്നു. കോഴിക്കോടിനെ ഏറെ സ്നേഹിക്കുന്ന തന്നെ ‘കോഴിക്കോടുകാരി എന്ന് പറയുന്നത് അപമാനമാണെന്ന’ കമന്റുകൾ ഏറെ വേദനിപ്പിച്ചുവെന്നും ചൈത്ര പറയുന്നു.

‘ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാൻ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്റ് കണ്ടപ്പോള്‍ സങ്കടം തോന്നി. അന്ന് ഞാന്‍ ധരിച്ചത് എന്റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാവണം എന്ന് കരുതി ചെയ്തതല്ല. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്റെ നേട്ടം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ഡ്രസ്സ് ധരിച്ചതിനു ശേഷം ഞാന്‍ എന്റെ അമ്മയ്ക്ക് വീഡിയോ കോള്‍ ചെയ്ത് കാണിച്ചിരുന്നു. ‘കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്’ എന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്’, ചൈത്ര പറയുന്നു.

shortlink

Post Your Comments


Back to top button