കൊച്ചി: യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ നിർണ്ണായക കണ്ടെത്തലുമായി ഫൊറൻസിക് സംഘം. നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്നും ഹൃദയാഘാതമാകാം മരണകാരണമെന്നും വിദഗ്ധസംഘം വിലയിരുത്തി. മരണ കാരണം സംബന്ധിച്ച് ഒരു വ്യക്തമായ നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ല. മരുന്നുകളുടെ അമിത ഉപയോഗം, മയോ കാര്‍ഡിയില്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാമെന്നാണ് വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ.
ഇൻസുലിൻറെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോകാനും സാധ്യതയുള്ളതായി ഡോക്ടർമാർ വിലയിരുത്തി. കേസിൽ ഫൊറൻസിക് വിദഗ്ധൻ ഡോ. ഗുജറാൽ വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് നൽകി. മരണശേഷമുള്ള ജീവിതത്തെ കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധിച്ചിരിക്കുന്നത്. കേസിൽ അന്തിമ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും.
Post Your Comments