CinemaGeneralLatest NewsMollywoodNEWS

രാജിനി ചാണ്ടിയുടെ പക്ഷപാതം പൊട്ടിത്തെറിയുടെ വക്കിലേക്ക് , എലീന ഫേക്ക് ആണെന്ന് മറ്റ് അംഗങ്ങൾ ; ബിഗ് ബോസിൽ ആദ്യ നോമിനേഷൻ

മുൻപ് ചില എപിസോഡുകളിൽ ചെറുതായി തല പൊക്കിയ പ്രശ്നം നോമിനാഷനോട് അടുത്തതോടെ പൊട്ടിത്തെറിയുടെ വക്കിലായി

ബിഗ് ബോസ് സീസൺ രണ്ടിലെ നോമിനേഷൻ എപ്പിസോഡിൽ ഏറ്റവും അധികം ചർച്ചയായത് ഹൗസിലെ ആദ്യ ക്യാപ്റ്റനും വീട്ടിലെ ഏറ്റവും മുതിർന്ന അംഗവുമായ രാജിനി ചാണ്ടിയുടെ പക്ഷപാതമായിരുന്നു. മുൻപ് ചില എപിസോഡുകളിൽ ചെറുതായി തല പൊക്കിയ പ്രശ്നം നോമിനാഷനോട് അടുത്തതോടെ പൊട്ടിത്തെറിയുടെ വക്കിലായി.

രാജിനി തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും തങ്ങളോട് സംസാരിക്കുന്നില്ലെന്നും സാൻഡ്ര, രേഷ്മ, മഞ്ജു, തെസ്നി തുടങ്ങിയവർ കഴിഞ്ഞ ആഴ്ച തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എലീനയോടുള്ള രജനിയുടെ പ്രത്യേക താത്‌പര്യവും അംഗങ്ങളെ ചൊടിപ്പിക്കുന്നുണ്ട്‌. മോഹൻലാൽ അടക്കം ഇവരുടെ പ്രശ്നം ചർച്ചചെയ്തിരുന്നു. ഇതിനിടെയിലായിരുന്നു പരീക്കുട്ടിയുമായുള്ള പുതിയ പ്രശ്നം. അടുക്കളയിൽ ഫുക്രു കഴിച്ചു കോണ്ടിരുന്ന ഭക്ഷണത്തിൽ നിന്ന് പരീക്കുട്ടി അല്പം എടുത്ത് കഴിച്ചതിനെ രാജിനി എതിർത്തു. നീ മാറി നിൽക്ക്, അവൻ കഴിക്കട്ടെ എന്ന് രാജിനി പറഞ്ഞു. എന്നാൽ താൻ കഴിച്ചാൽ എന്താണ് കുഴപ്പം എന്നായി പരീക്കുട്ടി. ഞായറാഴ്ചത്തെ എപ്പിസോഡിൽ ഉണ്ടായ ഈ പ്രശ്നം നോമിനേഷൻ ദിനത്തിൽ വീണ്ടും പൊങ്ങിവന്നു.

പ്രശ്നം ഒത്തു തീർക്കാൻ ക്യാപ്റ്റൻ സാജു നവോദയ മുൻകൈയെടുത്തെങ്കിലും താൻ നേരിട്ട അവഗണന പരീക്കുട്ടി തുറന്നു പറഞ്ഞപ്പോൾ, ഒന്നും മനഃപൂർവം പറഞ്ഞതല്ലെന്നും താൻ മനസിൽപോലും വിചാരിക്കാത്ത കാര്യങ്ങളാണ് തനിക്കെതിരെ ആരോപണമാകുന്നതെന്നും രാജിനി പറഞ്ഞു. കുറ്റപ്പെടുത്തലുകൾ കൂടിയപ്പോൾ രാജിനി പൊട്ടിക്കരഞ്ഞു. തനിക്കു വീട്ടിൽ പോകണമെന്നും ഇങ്ങനെയൊരു സ്ഥലത്തു തുടരേണ്ടെന്നും അവർ പറഞ്ഞു.

വീട്ടിലെ മറ്റൊരു അംഗമായ എലീന പടിക്കലിനോടുള്ള എതിർപ്പും നോമിനേഷൻ ഘട്ടത്തിൽ മത്സരാർഥികൾ തുറന്നു പറഞ്ഞു. എല്ലാവരുടെയും അടുത്ത് ഓടിച്ചാടി നിൽക്കുമെങ്കിലും ആൾ ‘ഫേക്ക്’ ആണെന്നാണ് ഫുക്രുവിന്റെ അഭിപ്രായം. എല്ലാ ജോലികളും ഏറ്റെടുത്തു ചെയ്യുന്ന എലീന മറ്റു മത്സരാർത്ഥികൾക്ക് കളിക്കാനുള്ള ഇടം കൊടുക്കുന്നില്ലെന്നും പരാതി ഉയർന്നു. ഫുക്രുവിന് പുറമെ രഘു, മഞ്ജു പത്രോസ്, പരീക്കുട്ടി എന്നിവരും എലീനയ്‌ക്കെതിരെ വോട്ട് ചെയ്തു. നല്ലകുട്ടി ഇമേജ് നേടിയെടുക്കാനുള്ള എലീനയുടെ ശ്രമങ്ങൾ വിജയിക്കുന്നില്ലെന്നാണ് നോമിനേഷൻ എപ്പിസോഡിൽ നിന്ന് വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button