ഡൽഹി: 2024 ലെ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റ് കം എന്‍ട്രന്‍സ് ടെസ്റ്റ് ) ഇന്ന് നടക്കും.കേരളത്തിൽ 1.44 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 2 മുതൽ 5.20 വരെ ആണ് പരീക്ഷ സമയം.
പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ ഗേറ്റ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് അടക്കും. അതിനാൽ സമയം കഴിഞ്ഞ് എത്തുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍ഡര്‍ പരീക്ഷ എഴുതുന്നുണ്ട്.
കേരളത്തില്‍ പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം. കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടില്ല. മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്.
സുതാര്യമായ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കും. എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണവും പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.
Post Your Comments