Latest NewsNewsBusiness

ഐപിഒ പൊടിപൊടിക്കാൻ ഗംഭീര തയ്യാറെടുപ്പുകളുമായി ഒല എത്തുന്നു, ലക്ഷ്യമിടുന്നത് കോടികൾ

ഇത്തവണ നടക്കുന്ന ഐപിഒയ്ക്ക് 'പ്രോജക്ട് ഹിമാലയ' എന്ന പേരാണ് കമ്പനി നൽകിയിരിക്കുന്നത്

ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം നടത്താൻ ഐപിഒയുമായി എത്തുകയാണ് പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്. ഒക്ടോബർ അവസാനത്തോടെ ഐപിഒ നടത്താനാണ് ഒലയുടെ തീരുമാനം. ഈ വർഷം ഐപിഒ പൂർത്തിയാക്കിയതിനു ശേഷം 2024-ന്റെ ആദ്യപകുതിയിൽ പൊതുവിപണിയിലേക്ക് എത്താനാണ് ഒല ലക്ഷ്യമിടുന്നത്. അടുത്ത മാസം നടക്കുന്ന ഐപിഒ വഴി 700 മില്യൺ ഡോളറാണ് ഒല സമാഹരിക്കുക. വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനി എന്ന നേട്ടം ഒലയ്ക്ക് സ്വന്തമാണ്.

അടുത്തിടെ ഒല ധനസമാഹാരം നടത്തിയിരുന്നു. സിംഗപ്പൂരിൽ നിന്നുള്ള ടെമാസേക്, ജപ്പാനിൽ നിന്നുള്ള സോഫ്റ്റ് ബാങ്ക് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെ 45,000 കോടി രൂപ മൂല്യം വിലയിരുത്തിയാണ് ധനസമാഹരണം നടത്തിയത്. ഇത്തവണ നടക്കുന്ന ഐപിഒയ്ക്ക് ‘പ്രോജക്ട് ഹിമാലയ’ എന്ന പേരാണ് കമ്പനി നൽകിയിരിക്കുന്നത്. നിലവിൽ, സെബിക്ക് മുൻപാകെ പേപ്പറുകൾ സമർപ്പിച്ചിട്ടുണ്ട്. ഇവ സെബി അവലോകനം ചെയ്ത് കഴിഞ്ഞാൽ, ഐപിഒ ആരംഭിക്കുന്നതാണ്. 2022-23 സാമ്പത്തിക വർഷത്തിൽ 2,800 കോടി രൂപയുടെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. എന്നാൽ, ഇതേ സാമ്പത്തിക വർഷത്തിൽ 1,200 കോടി രൂപയുടെ പ്രവർത്തന നഷ്ടവും ഉണ്ടായിട്ടുണ്ട്.

Also Read: പതിനാലുകാരിയെ പീഡിപ്പിക്കാനായി കടന്നു പിടിച്ചു: പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button